Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി...

പ്രവാസി ക്ഷേമനിധി: മുടങ്ങിയ അംശാദായം പിഴയില്ലാതെ അടച്ച് അംഗത്വം നിലനിർത്താം

text_fields
bookmark_border
പ്രവാസി ക്ഷേമനിധി:  മുടങ്ങിയ അംശാദായം പിഴയില്ലാതെ അടച്ച് അംഗത്വം നിലനിർത്താം
cancel

മനാമ: കേരളസർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴയില്ലാതെ അംശാദായം മാത്രം അടക്കാനുള്ള അവസാനതീയതി നവംബർ 21. പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. ഇതിനുള്ളിലാണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. അല്ലെങ്കിൽ ഒരു വർഷം അടക്കൽ വൈകിയാൽ 15 ശതമാനം പിഴയടക്കണമെന്നാണ് ക്ഷേമനിധി ചട്ടം.

കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്. പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കാനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചത്. വിവിധ പെൻഷൻ, മരണാനന്തര സഹായം, ചികിത്സ, വിവാഹം, പ്രസവം തുടങ്ങിയവക്ക് സഹായം ലഭിക്കാനുള്ള പദ്ധതികൾ ബോർഡിന് കീഴിൽ ഉണ്ട്. 2.25 ലക്ഷം പേരാണ് അംഗങ്ങൾ. അംഗങ്ങൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. മാസം 300 രൂപയാണ് അടക്കേണ്ടത്. പലരും ഇതിലും വീഴ്ച വരുത്തുന്നുണ്ട്. ഇതിനാലാണ് ഇപ്പോൾ അംശാദായം പിഴ ഇല്ലാതെ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.

അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽ ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽനിന്നും വിവരം ലഭിക്കും. ബോർഡിെൻറ www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഫോറം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം.

പ്രവാസി ക്ഷേമനിധി ബോർഡ് ക്ഷേമപദ്ധതികൾ ഇവ

1. 60 വയസ്സ് പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക് 2000 രൂപ െപൻഷൻ ലഭിക്കും.

2. അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാൽ ആശ്രിതർക്ക് കുടുംബപെൻഷൻ.

3. അംഗം പെൻഷൻ വാങ്ങുന്നതിന് മുമ്പ് മരിച്ചാൽ ഭാര്യക്ക് 2000 രൂപ പെൻഷൻ കിട്ടും. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക് 1000 രൂപ പെൻഷൻ.

4. അംഗത്തിന് സ്ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സാമ്പത്തികസഹായം.

5. അപകടം, രോഗം എന്നിവമൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക് പ്രത്യേക സാമ്പത്തിക സഹായം.

6. അംഗത്തിന് പ്രത്യേക ചികിത്സക്ക് സഹായം.

7. വനിത അംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും.

8. വസ്തു വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള വായ്പാപദ്ധതി.

9. മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായം, വായ്പ.

10. പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക് സ്വയംതൊഴിൽ വായ്പാപദ്ധതി.

11. ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്ഥയില്ലാത്ത 55 വയസ്സിനു മുകളിലുള്ള പ്രവാസി കേരളീയർക്ക് ചികിത്സാ സഹായം, അത്യാവശ്യ ധനസഹായം, പെൻഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltywelfare fund
Next Story