പ്രവാസികളുടെ ആത്മഹത്യ വീണ്ടും കൂടുന്നു
text_fieldsമനാമ: ഒരിടവേളക്കുശേഷം ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു. കോവിഡ് കാലത്ത് അൽപം കുറഞ്ഞ ഇൗ പ്രവണത സമീപ നാളുകളിൽ വീണ്ടും കൂടുകയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ജീവനൊടുക്കുന്ന പ്രവാസികളിൽ മലയാളികളാണ് മുൻപന്തിയിൽ എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് അയച്ചത്. രണ്ട് മാസത്തിനിടെ പത്ത് പ്രവാസി ആത്മഹത്യകൾ നടന്നതായാണ് സാമൂഹിക പ്രവർത്തകരുടെ പക്കലുള്ള കണക്ക്. ഇതിൽ കൂടുതലും മലയാളികളാണ്.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മലയാളി സാമാന്യം ഭേദപ്പെട്ട പദവിയിൽ ഇരുന്നയാളാണ്.
ആത്മഹത്യ പ്രവണത തടയാനും കോവിഡ് കാലത്ത് ആളുകൾക്ക് മാനസിക പിന്തുണ നൽകാനും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്), ബഹ്റൈൻ പ്രതിഭ, കെ.എം.സി.സി, ബി.കെ.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ കഴിഞ്ഞ നാളുകളിൽ നടത്തിയിരുന്നു. കൗൺസലിങ് ഉൾപ്പെടെ സഹായം ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്തു.
എന്നിട്ടും ആത്മഹത്യ വർധിക്കുന്നത് സാമൂഹിക പ്രവർത്തകരെയും അമ്പരപ്പിക്കുകയാണ്.
സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിൽപരമായ സമ്മർദം തുടങ്ങിയവയാണ് ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണങ്ങളെന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ചൂണ്ടിക്കാട്ടി.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കുന്നതിെൻറ ഭാഗമായി ബിസിനസ് വർധിപ്പിക്കാൻ അമിത സമ്മർദമുണ്ടാകുന്നതായി പല ജീവനക്കാരും പറയുന്നു. ഇത് താങ്ങാൻ കഴിയാതെ വരുേമ്പാൾ ആത്മഹത്യയിൽ അഭയം തേടുന്നവരുണ്ട്.
കോവിഡിനെത്തുടർന്ന് പലർക്കും ശമ്പളം കുറഞ്ഞതും ജീവിതചെലവ് താങ്ങാൻ കഴിയാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഇതോടൊപ്പം, സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതവും ചിലരെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു.
കഴിഞ്ഞദിവസം വിസിറ്റ് വിസയിൽ എത്തിയ മലയാളിയെ മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ജോലി അന്വേഷിച്ച് വന്നയാൾ തന്നെ ഇത്തരത്തിൽ പെരുമാറിയത് സാമൂഹിക പ്രവർത്തകരുടെ രോഷത്തിനിടയാക്കിയ സംഭവമാണ്.
സ്വന്തം വരുമാനത്തെക്കുറിച്ച് ആലോചിക്കാതെ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നത്തിനിടയാക്കുന്ന മറ്റൊരു കാരണമെന്ന് സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് ജീവിക്കുന്ന പ്രവാസികൾ സാമ്പത്തിക നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാനസിക സമ്മർദം, മറ്റ് പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർ സാമൂഹിക പ്രവർത്തകരെ ബന്ധപ്പെടാൻ മടിക്കരുതെന്ന് സുബൈർ കണ്ണൂർ പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള സഹായവും ആശ്വാസവും അവർക്കെത്തിക്കാൻ സാമൂഹിക പ്രവർത്തകർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.