Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൻഡോസൾഫാൻ ഇരകളുടെ...

എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറത്തറിയാതിരിക്കാൻ ഗൂഢാലോചന-ദയാബായ്

text_fields
bookmark_border
എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറത്തറിയാതിരിക്കാൻ ഗൂഢാലോചന-ദയാബായ്
cancel
camera_alt???????? ??????????????????? ??????????????

രണ്ടുവർഷം മുമ്പ് 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന് തെരഞ്ഞെടുത്തത് 285 പേരെ മാത്രമായിരുന്നു മനാമ: കാസർകോെട്ട എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറംലോകം അറിയിക്കാൻ ഗവൺമെൻറ് തലത്തിൽ ഗൂഢാലോചന നടക്കുന്നുണ ്ടെന്ന് സാമൂഹിക പ്രവർത്തക ദയാബായ് പറഞ്ഞു. ബഹ്റൈനിൽ 2019 ലെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് ഏറ്റുവാങ്ങാൻ എത്ത ിയ അവർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. യഥാർഥത്തിൽ കാസർകോട് വിവിധ മേഖലകളിലെ ഇരകളുടെ എണ്ണം ആറായി രത്തോളം വരും. ഇരകളുടെ എണ്ണം കണ്ടെത്താൻ സർക്കാർ തലത്തിൽ ആറ് മാസത്തിൽ ഒരിക്കൽ യോഗം വിളിച്ച് തെളിവെടുക്കാറു ണ്ട്. എന്നാൽ ഇത്തരം യോഗങ്ങൾ പ്രഹസനമാകുകയാണ് പതിവ്. 2017 ഏപ്രിലിൽ യോഗം വിളിച്ചപ്പോൾ അന്ന് ഹർത്താൽ ആയിട്ടുകൂടി നാലായിരത്തോളം ഇരകളെത്തി. ഇതിൽ 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന് ആനുകൂല്യം നൽകാൻ തെരഞ്ഞെടുത്തത് 285 പേരെ മാത്രമായിരുന്നു. വിവാദം ഉണ്ടായപ്പോൾ അമ്പതോളം പേരെക്കൂടി ഉൾപ്പെടുത്തി. ഇരകളുടെ എണ്ണം പുറംലോകത്ത് എത്താതിരിക്കാനുള്ള ഗൂഡാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ദയാബായ് ആരോപിച്ചു. എന്നാൽ ഇരകളുടെ എണ്ണം എടുക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ സേവകരെ കണ്ടെത്തി വീടുകൾ കയറിയിറങ്ങി തങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുസഹ ജീവിതം അറിയണമെങ്കിൽ നേരിട്ട് ചെല്ലണം. ഒറ്റമുറികളിൽ മുപ്പതും മുപ്പത്തഞ്ചും വയസ് കഴിഞ്ഞ എൻഡോസൾഫാൻ ഇരകളെ എടുത്തിരുത്തി മണിക്കൂറുകൾ എടുത്ത് ഭക്ഷണം കഴിപ്പിക്കുന്നത് കാണാം.
വൈകല്ല്യമുള്ള ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത ആ മക്കളെ പരിചരിക്കുന്നതിൽ അമ്മമാർ യാതൊരു മടിയോ വൈമനസ്യമോ കാണിക്കുന്നില്ലെന്നും ദയാബായ് പറഞ്ഞു. ദയനീയ ജീവിതം പുറത്തെത്തിക്കാനും ആനുകൂല്ല്യങ്ങൾ നേടാനും സമരം ചെയ്യുന്നവരെ അറസ്റ്റ് ഭീഷണി നടത്തി നിശബ്ദരാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇരകളുടെ ജീവിതം പൂഴ്ത്തിവെക്കാനും അവരെ നിശബ്ദരാക്കാനുമാണ് ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതെന്നും ദയാബായ് ആരോപിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടന്നപ്പോൾ വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. ഗവൺമെ
ൻറിനുമേൽ സമ്മർദമുണ്ടായപ്പോൾ ഞങ്ങളെ ചർച്ചക്ക് വിളിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇത്
കൊണ്ടൊന്നും പൂർണ്ണമായ നീതി ലഭിക്കുമെന്ന് കരുതാൻ വയ്യ. നീതി പ്രായോഗിക തലത്തിൽ എത്തുന്നതുവരെ അടങ്ങിയിരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു.
മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദയാബായ് ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ ഏറ്റുവാങ്ങുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പോൾ ഉറുവത്, ജനറൽസെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങളായ
ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി, എം.എൽ. ജോയ് ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനർമാരായ ഷാജൻ സെബാസ്റ്റ്യൻ, ജോയ് ഇലവത്തുങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇരകളെക്കുറിച്ച് വിവരിക്കുേമ്പാൾ പലതവണ വിങ്ങിപ്പൊട്ടി
മനാമ: ആരോരുമില്ലാതെ ശാരീരിക വൈകല്യം പേറി കഴിയുന്ന എൻഡോസൾഫാൻ ബാധിതരുടെ അവസ്ഥ വിവരിക്കുേമ്പാൾ ദയാബായ് വാർത്താസമ്മേളന വേദിയിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.
പ്രാഥമിക കാര്യങ്ങൾപോലും നിറവേറ്റാൻ കഴിയാതെ കിടക്കയിൽ ഒതുങ്ങുന്ന ആ പാവങ്ങളെ അവഗണിക്കുന്നതിനെ അവർ രോഷത്തോടെ ചോദ്യം ചെയ്തു.
എൻഡോസൾഫാൻ നിരോധിച്ചല്ലോ പിന്നെ എന്താണ് സമരം എന്ന് ചിലർ ചോദിക്കുന്നു
ണ്ട്. എന്നാൽ ഇരകളുടെ ജീവിതാവസ്ഥക്ക് പരിഹാരം വേണമെന്നാണ് തങ്ങളുടെ ആവശ്യം. എൻ
ഡോസൾഫാൻ ബാധിതർക്കൊപ്പം നിൽക്കാൻ എല്ലാ മലയാളികളും ആ സാധുക്കൾക്കൊപ്പം നിൽക്കണമെന്നും അവർ കൈക്കൂപ്പി പറഞ്ഞുകൊണ്ടാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain gulf newsendosulfan victims issues
News Summary - endosulfan victims issues, Bahrain Gulf news
Next Story