തദ്ദേശ തെരഞ്ഞെടുപ്പ് : വീണ്ടും പേര് ചേർക്കലിെൻറ ദുരിതത്തിൽ പ്രവാസികൾ
text_fieldsമനാമ: കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2015ലെ വോട്ടർപ്പട്ടിക അടിസ്ഥാനമാക് കി വോെട്ടടുപ്പ് നടത്തുേമ്പാൾ ആശങ്കയിലാകുന്നത് പ്രവാസി മലയാളികൾ. പട്ടികയിൽ പേരില്ലാത്തവർ വീണ്ടും പേരു ചേർക്കേണ്ടതിെൻറ പ്രയാസങ്ങളാണ് അവരെ വലക്കുന്നത്. 2015ല െ വോട്ടർപ്പട്ടികയിൽ പേരില്ലാത്തവരും എന്നാൽ, 2019ലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർത്തവരും നിരവധിയുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ പേരില്ലെങ്കിൽ ഇവർ വീണ്ടും പേരുചേർക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പേര് ചേർക്കുന്നതിന് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി വിവരങ്ങൾ നൽകുകയാണ് വേണ്ടത്. പിന്നീട് ഇതിെൻറ പ്രിൻറ് എടുത്ത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് നേരിട്ടോ തപാലിലൂടെയോ അയക്കണം. അപേക്ഷയിൽ നൽകുന്ന പാസ്പോർട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പേജുകളുടെയും പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഇതോടൊപ്പം അയക്കണം. പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്കാണ് അപേക്ഷ അയക്കേണ്ടത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ. ഫെബ്രുവരി 14 വരെയാണ് പേര് ചേർക്കാനുള്ള സമയം.
വീണ്ടും രേഖകൾ സംഘടിപ്പിച്ച് നാട്ടിൽ എത്തിക്കേണ്ടതിെൻറ പ്രയാസമാണ് പ്രവാസികൾ പങ്കുവെക്കുന്നത്. ഇതിനുപുറമേ വെബ്സൈറ്റിൽ പേര് ചേർക്കുന്നതിന് പലർക്കും ബുദ്ധിമുട്ടുമുണ്ടായി. സാേങ്കതിക പ്രശ്നങ്ങളാണ് കാരണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. അടുത്ത ദിവസം തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒാരോ തെരെഞ്ഞടുപ്പിലും പ്രവാസികളെ ഉൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത കാണിക്കാറുണ്ടെന്നും അതിനാൽ കരട് പട്ടികയിൽ പേരില്ലാത്തവർ കുറവായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കരട് പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തി പേരുചേർക്കാൻ ബഹ്റൈൻ കെ.എം.സി.സി ഒാഫിസിൽ സംവിധാനമൊരുക്കുമെന്ന് പ്രസിഡൻറ് എസ്.വി. ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.