Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗഹാർദ്ദപ്പെരുന്നാൾ

സൗഹാർദ്ദപ്പെരുന്നാൾ

text_fields
bookmark_border
സൗഹാർദ്ദപ്പെരുന്നാൾ
cancel
camera_alt

ഡോ. രവി പിള്ള

ചെയർമാൻ, ആർ.പി ഗ്രൂപ്പ്

Listen to this Article

ആഘോഷത്തിെന്‍റയും ആഹ്ലാദത്തിെന്‍റയും അവസരമാണ് ചെറിയ പെരുന്നാൾ. ചേർത്തുപിടിക്കലിെന്‍റയും കരുതലിെന്‍റയും സുദിനം. വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾക്കൊടുവിൽ പുതു പ്രതീക്ഷയുടെ നിലാവെളിച്ചമായി പിറന്ന ശവ്വാൽ അമ്പിളി ആഹ്ലാദം പരത്തിയൊഴുകുന്നു.

കാരുണ്യവും അനുഗ്രഹങ്ങളും പെയ്തിറങ്ങിയ ഒരു മാസമാണ് കടന്നുപോയത്. രണ്ട് വർഷത്തെ അടച്ചുപൂട്ടലുകൾക്കുശേഷം കൂടിച്ചേരലിെന്‍റ സുന്ദര നിമിഷങ്ങൾ പിറവിയെടുത്ത നാളുകൾ. പരസ്പരം കാണാനും സൗഹൃദം പുതുക്കാനും ഓർമകൾ പങ്കുവെക്കാനും ഇഫ്താർ വിരുന്നുകൾ ഒരിക്കൽ കൂടി അവസരമൊരുക്കി. വിരുന്നുമേശകളിൽ സ്നേഹം വിളമ്പിയ ഇഫ്താർ സംഗമങ്ങൾ മനുഷ്യർക്കിടയിലെ ഭിന്നതകൾ മായ്ച്ചുകളയുന്നതായിരുന്നു.

ലോകമെങ്ങുമുള്ള മനുഷ്യർക്കൊപ്പം ഗൾഫിലും അത്യാവേശത്തോടെ ചെറിയ പെരുന്നാളിനെ വരവേൽക്കുകയാണ്. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സുന്ദരമുഹൂർത്തമാണ് ഇത്. മനുഷ്യർ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന പ്രവാസ ലോകത്ത് പെരുന്നാൾ ആഘോഷത്തിന് തിളക്കംഏറെയാണ്. എല്ലാവരും ഒറ്റ മനസോടെ ഐക്യത്തിൽ കഴിയുന്ന ഗൾഫ് നാടുകൾ ലോകത്തിന് നൽകുന്ന സന്ദേശം മഹത്തരമാണ്.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാരിനും എല്ലാ ജനങ്ങൾക്കും ഈദുൽ ഫിത്വ്ർ ആശംസകൾ നേരുന്നു.

ഈ സന്തോഷപ്പുലരിയിൽ നമുക്ക് ഹൃദയങ്ങൾ ചേർത്ത് വെച്ച് പരസ്പരം ആഹ്ലാദം പങ്കിടാം. നന്മയും കരുണയുമുള്ള ഒരു ലോകം നമുക്ക് മുന്നിൽ പൂത്തുലഞ്ഞ് നിൽക്കട്ടെ. അപരെന്‍റ വേദനയിലും പ്രയാസങ്ങളിലും താങ്ങും തണലുമായി നിൽക്കാൻ ചെറിയ പെരുന്നാളിെന്‍റ സന്ദേശം നമുക്ക് കരുത്ത് പകരട്ടെ.

സ്നേഹത്തിെന്‍റയും സാഹോദര്യത്തിെന്‍റയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ സുദിനത്തിൽ എല്ലാവർക്കും ആർ.പി ഗ്രൂപ്പിെന്‍റ ആശംസകൾ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid mubarak
News Summary - Eid Mubarak
Next Story