Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ...

ഇന്ത്യൻ സ്കൂളിെൻറ ശോച്യാവസ്ഥക്ക് കാരണം ഭരണസമിതിയുടെ പിടിപ്പുകേട് –യു.പി.പി

text_fields
bookmark_border
ഇന്ത്യൻ സ്കൂളിെൻറ ശോച്യാവസ്ഥക്ക് കാരണം ഭരണസമിതിയുടെ പിടിപ്പുകേട് –യു.പി.പി
cancel

മനാമ: ഇന്ത്യന്‍ സ്കൂൾ ഭരണസമിതിയുടെ കഴിവുകേടും സ്വജനപക്ഷ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ് സ്കൂളിെൻറ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമെന്ന് യു.പി.പി വാർത്തക്കുറിപ്പിൽ ആരോപിച്ചു.ആറു വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്തും പടലപ്പിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുരപോലും പണിയാൻ ഭരണസമിതിക്കായിട്ടില്ല. പ്രതിപക്ഷത്തിെൻറയും മുന്‍ കമ്മിറ്റിയുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അസത്യ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി സ്കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തുകയാണ് ഇപ്പോൾ. ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതി‍െൻറ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും ക്ലാസിലിരുത്തേണ്ടി വന്നതിെൻറ ജാള്യം മറയ്ക്കാന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസിളവ് നല്‍കുന്നത് ഇന്ത്യന്‍ സ്കൂളിലെ പുതിയ കാര്യമല്ല. 1990 മുതല്‍ യു.പി.പിയുടെ സഹചാരികളായിരുന്നവര്‍ തുടങ്ങിവെച്ച മഹത്തായ കാര്യമാണത്.വിദ്യാഭ്യാസ മന്ത്രാലയത്തി‍െൻറ അനുമതിയോടെ മെഗാ ഫെയറുകള്‍ നടത്തി വര്‍ഷംതോറും കിട്ടുന്ന ലക്ഷക്കണക്കിന് ദീനാറുകള്‍ സ്കൂളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാർഥികളെ സഹായിക്കാനും ജീവനക്കാരുടെ ഉന്നമനത്തിനുംവേണ്ടി ഉപയോഗിക്കുകയാണ് പതിവ്.

കൊച്ചുകുട്ടികളെ തെരുവിലിറക്കി പണം പിരിക്കുന്നു എന്ന് പറഞ്ഞ് അന്ന് ഫെയര്‍ നടത്തുന്നതിനെ പരിഹസിച്ചവര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചു മഹാഫെയറുകള്‍ നടത്തി.അവര്‍തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ആറു ലക്ഷത്തോളം ദീനാറാണ് ഇതുവഴി സമാഹരിച്ചത്.എന്നിട്ടും, ചെറിയ സംഖൃ ഫീസടക്കാത്തതിെൻറ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍നിന്ന് പുറത്താക്കിയതിെൻറയും അധ്യാപകര്‍ക്ക് പൂര്‍ണമായി വേതനം നല്‍കാത്തതിെൻറയും വസ്തുത എന്താണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം.

ട്യൂഷന്‍ ഫീസ് മാത്രം വാങ്ങിയാല്‍തന്നെ എല്ലാ ജീവനക്കാരുടെയും വേതനം കൊടുക്കാമെന്നിരിക്കെ, ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലാത്ത യൂത്ത് ഫെസ്റ്റിവൽ ഉൾപ്പെടെ ഉപയോഗപ്പെടുത്താത്ത കാര്യങ്ങള്‍ക്കുപോലും ഫീസ് വാങ്ങിയിട്ടും ഇല്ലായ്മ പറയാന്‍ മാത്രം എന്തു സാമ്പത്തിക തിരിമറിയാണ് നടത്തിയത്? ഫെയര്‍ വഴി സ്വരൂപിച്ച ലക്ഷക്കണക്കിന് ദീനാര്‍ എന്തിനാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കണം.ഫീസിളവ് നല്‍കുന്ന രക്ഷിതാക്കളുടെ പേരുവിവരങ്ങള്‍ സ്കൂളിെൻറ വെബ് സൈറ്റിലെങ്കിലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യങ്ങളിൽ നീതിപൂര്‍വമല്ലാത്ത പലതുമുണ്ടെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.

ഫീസ് കൂട്ടില്ലെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ചരിത്രത്തിലാദ്യമായി ഒരേ ഭരണ കാലയളവില്‍ ട്രാൻസ്പോര്‍ട്ടിേൻറതടക്കം മൂന്നു തവണ ഫീസ് കൂട്ടുകയാണുണ്ടായത്. ഈ കാരണംകൊണ്ടും കോവിഡി‍െൻറ പ്രത്യേക സാഹചര്യംകൊണ്ടുമാണ് സാധാരണക്കാരായ രഷിതാക്കള്‍ക്ക് താങ്ങാവുന്നതിലേറെ ഫീസ് കുടിശ്ശിക വന്നത്.

ഫീസ് അടക്കാന്‍ കഴിയുന്ന പലര്‍ക്കും ഫീസ് എഴുതിത്തള്ളുകയും അവരെ തങ്ങളുടെ വോട്ട്ബാങ്കാക്കി മാറ്റുകയും ചെയ്യുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അഡ്മിന്‍ േബ്ലാക്ക് പലകയടിച്ചു മറച്ചതും രഹസ്യ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചതും ഭരണസമിതി നടത്തുന്ന നാടകങ്ങളില്‍ ഒന്നു മാത്രമാണ്.

റിഫാ കാമ്പസ് പണിയാൻ ബഹ്റൈനിലെ പ്രശസ്തമായ ബാങ്ക് ലോണ്‍ തന്നത് രക്ഷിതാക്കില്‍നിന്ന് സ്കൂള്‍ സംഭരിച്ച ബില്‍ഡിങ് ലെവി ഫണ്ടും ഓരോ വിദ്യാർഥിയുടെയും റീഫണ്ടബ്ള്‍ ഫണ്ടും പരിശോധിച്ചുതന്നെയാണ്. ഇന്ത്യന്‍ സ്കൂള്‍ എന്ന മഹാസ്ഥാപനത്തിെൻറ പുതിയ നിർമിതിക്കായി 2.3 മില്യൺ ദീനാർ ബാങ്ക് ലോണായി തന്നത് മഹാ അപരാധമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആ ബാങ്കിനെയും സ്കൂളിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ വിദ്യാർഥികളില്‍നിന്ന് മാസംതോറും പിരിച്ചെടുക്കുന്ന 50,000ത്തോളം ദീനാറില്‍ 31,000 ദീനാര്‍ മാത്രമാണ് ലോണി‍െൻറ തിരിച്ചടവിനുള്ളത്. ബാക്കി തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന രീതിയിലാണ് വായ്പ എടുക്കുമ്പോൾതന്നെ അന്നത്തെ കമ്മിറ്റി ക്രമീകരിച്ചത്. ആദ്യത്തെ മൂന്നു വര്‍ഷം ലോണിെൻറ തിരിച്ചടവ് ബാങ്കില്‍നിന്ന് ഒഴിവാക്കിയെടുത്തത് സ്കൂളിെൻറ മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാമ്പത്തികഭദ്രത ഒരുക്കുന്നതിെൻറ ഭാഗമായാണ്. പിന്നീട്, ആ സൗകര്യം ഉപയോഗപ്പെടുത്തിയവര്‍തന്നെ അതിനെ കുറ്റമായി കാണുമ്പോൾ ഇരിക്കുന്ന സ്ഥാനത്തിെൻറ മഹത്ത്വമെങ്കിലും ഓർക്കണം.

റിഫ സ്കൂളിെൻറ മുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വാട്ടര്‍ പ്രൂഫ് ചെയ്തവരെ തിരയുന്നവര്‍ കഴിഞ്ഞ ആറു വര്‍ഷവും മഞ്ഞും മഴയും പെയ്യുമ്പോൾ വര്‍ഷംതോറും ടെറസില്‍ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഇതുപോലും ശ്രദ്ധിക്കാൻ കഴിയാത്തവര്‍ക്ക് ഇത്രയും വലിയ ഒരു സ്ഥാപനത്തെ എങ്ങനെ വിജയകരമായി മുന്നോട്ടുനയിക്കാനാവും?

മെയ്ൻറനൻസിനുവേണ്ടി വകയിരുത്തുന്ന ലക്ഷക്കണക്കിന് ദീനാർ എവിടെയാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തണമെന്നും യു.കെ. അനില്‍, ഹാരിസ് പഴയങ്ങാടി, ഫ്രാന്‍സിസ് കൈതാരത്ത്, റഫീക്ക് അബ്ദുല്ല, ബിജു ജോർജ്, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, സുരേഷ് സുബ്രമണ്യം, ജോണ്‍ ഹെൻറി എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolbahrain newsU. P. P
Next Story