മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ തടസ്സം:പ്രവാസലോകത്ത് പ്രതിഷേധം
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സം നേ രിടുന്നതിൽ പ്രതിഷേധം ശക്തം. കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകണമെന്ന് ആവശ്യപ്പ െട്ട് വിവിധ ഗൾഫ് രാജ്യങ്ങളിലെ സംഘടനകൾ രംഗത്തെത്തി.
കോവിഡ്-19 കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാ ട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. എന്നാൽ, ഇന്ത്യന്‍ എംബ സികൾ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധിക്കുന്നതാണ ് പ്രശ്നം. ബഹ്റൈനിൽനിന്ന് ഇതിനകം രണ്ട് മലയാളികളുടേത് ഉൾപ്പെടെ അഞ്ച് മൃതദേഹങ്ങളാണ് കാർഗോ വിമാനത്തിൽ നാട്ടിലേക്കയച്ചത്.
അതേസമയം, കുവൈത്തിൽനിന്നുള്ള രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമ ം അനുമതി ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അവസാന നിമിഷം മുടങ്ങി. ഇതോടെയാണ് ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർന്നത്. പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരുടെയും മറ്റും നിരന്തര ഇടപെലിനെ തുടർന്നാണ് ഇതുവരെ കാർഗോ വിമാനങ്ങളിൽ മൃതദേഹം അയച്ചുവന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ നടപടി എടുക്കണമെന്നാണ് ആവശ്യം.
കേന്ദ്ര സർക്കാർ നിലപാട് മാറ്റണം –സുബൈർ കണ്ണൂർ
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാകുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ആവശ്യപ്പെട്ടു. പ്രിയപ്പെട്ടവരെ നാട്ടിൽതന്നെ സംസ്കരിക്കണമെന്നുള്ള ബന്ധുക്കളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം –ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
വിദേശ രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ ആവശ്യപ്പെട്ടു. കോവിഡ് കാരണം ദുരിതത്തിലായ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാതെ ക്രൂരത കാട്ടുകയാണ് കേന്ദ്രം ചെയ്തത്. ഇപ്പോൾ മൃതദേഹങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. സർക്കാറിെൻറ നടപടി പ്രവാസികളോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ ഇങ്ങനെ പരീക്ഷിക്കരുത് –ബഹ്റൈൻ പ്രതിഭ
മരിച്ചാലും സമാധാനം ലഭിക്കാത്തവനായി മാറേണ്ടവനാണ് പ്രവാസി എന്ന നിലപാടാണോ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് തോന്നിപ്പോകുന്നതാണ് ഇൗ നടപടി. ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിൽ അത്യധ്വാനം ചെയ്യുന്ന മനുഷ്യരെ കേന്ദ്ര സർക്കാർ ഈ വിധം ദ്രോഹിക്കുകയും പരീക്ഷിക്കുകയുമരുത്. മരിച്ചവരുടെ ബന്ധുക്കൾക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശമാണ് ഇതുവഴി ഇല്ലാതാക്കിയിരിക്കുന്നത്.
വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് മാറ്റാൻ കേരള മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് കേരളത്തിൽനിന്നുള്ള എം.പിമാരും ഇടപെടണമെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് സതീശ് കെ.എം. എന്നിവർ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം –പ്രവാസി ലീഗൽ സെൽ
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകി
കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചു. കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിക്കുന്നതിന് ഏപ്രിൽ 23 വരെ തടസ്സങ്ങളുണ്ടായിരുന്നില്ല. പുതിയ നിർദേശ പ്രകാരം ഇതിന് കഴിയാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.