Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ് : മുൻകരുതൽ പാലിച്ചില്ലെങ്കിൽ അടച്ചിടൽ വേണ്ടിവരുമെന്ന് മുന്നറിയിപ്പ്
cancel
camera_alt

കോവിഡ് മുൻകരുതലുകളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്

മനാമ: കോവിഡ് മുൻകരുതൽ പാലിക്കാതെ ജനങ്ങൾ ആശ്രദ്ധമായി പെരുമാറിയാൽ ക്രമേണയുള്ള അടച്ചിടൽ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ബി.ഡി.എഫ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് മെഡിക്കൽ റിസർച് ആൻഡ് ട്രെയ്നിങ് സെൻററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും മുൻകരുതൽ പാലിക്കാൻ തയാറായാൽ വളരെ വേഗംതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും. കഴിഞ്ഞയാഴ്ച ജിംനേഷ്യങ്ങളും ഇൻഡോർ സ്പോർട്സ് ഹാളുകളും നീന്തൽക്കുളങ്ങളും കളി മൈതാനങ്ങളും തുറന്നിരുന്നു. ഇവിടങ്ങളിൽ അധികാരികൾ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം.

കോവിഡ് -19 രോഗ വ്യാപനത്തെത്തുടർന്ന് അടച്ചിട്ട കൂടുതൽ മേഖലകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തിയായിരിക്കും തുറക്കുന്നതും വീണ്ടും അടക്കുന്നതും സംബന്ധിച്ച് തീരുമാനം എടുക്കുക. പ്രതിദിന കോവിഡ് പരിശോധനയിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണം, പ്രത്യേക പരിചരണം ആവശ്യമായ രോഗികളുടെ എണ്ണം, ആകെ ചികിത്സയിലുള്ളവർ, ചികിത്സാ സൗകര്യം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

െഎസൊലേഷൻ, ചികിത്സ കേന്ദ്രങ്ങളിൽ 8357 കിടക്കളാണ് നിലവിലുള്ളത്. അതിൽ 1752 എണ്ണത്തിലാണ് രോഗികൾ ഉള്ളത്. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നത് 1383 രോഗികളാണ്. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെയാണ് വീട്ടിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നത്. നിലവിലുള്ള രോഗികളിൽ രോഗമുക്തി നിരക്ക് 92.6 ശതമാനമാണ്. 0.4 ശതമാനമാണ് മരണ നിരക്കെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടത്തുന്ന കോവിഡ് വാക്സിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തെക്കുറിച്ച് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടീം അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി വിശദീകരിച്ചു. ചൈനയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയിച്ചതിനുശേഷമാണ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ മരുന്ന് നിർമാണ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച ഇൗ വാക്സിൻ യു.എ.ഇക്ക് പിന്നാലെയാണ് ബഹ്റൈനിലും ക്ലിനിക്കൽ പരീക്ഷണത്തിന് എത്തുന്നത്. യു.എ.ഇയിലെ നിർമിതബുദ്ധി കമ്പനിയായ ജി42 ഹെൽത്കെയറുമായി സഹകരിച്ചാണ് പരീക്ഷണം.

കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ അവസരം

മനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ വളൻറിയർമാരെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്. 18 വയസ്സിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയിൽ യോഗ്യരായവർക്കാണ് അവസരം ലഭിക്കുക.

വൈറസിനെതിരെ പ്രതിരോധശേഷിയുണ്ടാക്കുന്ന ആൻറിബോഡി ഉൽപാദിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ഉൽപാദിപ്പിക്കപ്പെടുന്ന ആൻറിബോഡിയുടെ ഫലപ്രാപ്തി വിലയിരുത്തിയാകും വാക്സിെൻറ വിജയം നിർണയിക്കുക. ചൈനയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപര്യമുളളവർക്ക് https://volunteer.gov.bh/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovidBahrain News
Next Story