Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎയർ ബബ്ൾ വന്നിട്ടും...

എയർ ബബ്ൾ വന്നിട്ടും വിെട്ടാഴിയാതെ വിവാദം

text_fields
bookmark_border
എയർ ബബ്ൾ വന്നിട്ടും വിെട്ടാഴിയാതെ വിവാദം
cancel

മനാമ: എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരാൻ കാത്തിരുന്നവരാണ് ബഹ്റൈനിലെ പ്രവാസികൾ. ഏറെ നാൾ കാത്തിരുന്നശേഷമാണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ കരാർ യാഥാർഥ്യമായത്. എന്നാൽ, കരാർ നിലവിൽവന്നപ്പോൾ വീണ്ടും വിവാദങ്ങളും ആരോപണങ്ങളും ഉയരുകയാണ്. സെപ്റ്റംബർ 11നാണ് ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ ഒപ്പുവെച്ചത്. ഇതേത്തുടർന്ന്, എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽനിന്ന് മൂന്നും തിരുവനന്തപുരത്തുനിന്ന് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഒാരോ സർവിസുമാണ് കേരളത്തിൽനിന്ന് പ്രഖ്യാപിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എട്ടു സർവിസുകളും പ്രഖ്യാപിച്ചു. ആദ്യ ദിവസംതന്നെ മിക്ക സർവിസുകളിലും മുഴുവൻ സീറ്റുകളും യാത്രക്കാർ ബുക്ക് ചെയ്തു. ഇൗ മാസത്തെ മുഴുവൻ സർവിസുകൾക്കും ഇതിനകം ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. ബഹ്റൈനിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നവരുടെ ആശങ്കയും ആധിക്യവുമാണ് ഇത് വ്യക്തമാക്കുന്നത്.

എത്രയും പെെട്ടന്ന് തിരിച്ചുവരാൻ കാത്തിരിക്കുന്ന ഒേട്ടറെപ്പേരുണ്ട്. വിസ കാലാവധി കഴിഞ്ഞവരും ഉടൻതന്നെ കഴിയുന്നവരുമായ നിരവധി പേരാണ് കാത്തിരിക്കുന്നത്. എയർ ബബ്ൾ പ്രകാരം ബുക്കിങ് തുടങ്ങിയപ്പോൾതന്നെ മുഴുവൻ സീറ്റുകളും തീരാൻ കാരണം ഇൗ ആശങ്കയാണ്.

എന്നാൽ, ഗൾഫ് എയറിെൻറ കാര്യത്തിൽ എല്ലാവർക്കും ബുക്ക് ചെയ്യാൻ അവസരം ലഭിക്കാത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. കേരളീയ സമാജം സർവിസുകൾ 'ഹൈജാക്ക്' ചെയ്യുകയായിരുന്നുവെന്നും അതിനാൽ പുറത്തുള്ള സാധാരണക്കാർക്ക് ടിക്കറ്റെടുക്കാൻ അവസരം ലഭിച്ചില്ലെന്നും പരാതി ഉയർന്നു. എന്നാൽ, എയർ ബബ്ൾ കരാർ ഒപ്പിട്ടതിനുശേഷം സമാജം മാത്രമല്ല, യാത്രക്കാരെ കൊണ്ടുവന്നത് എന്നതാണ് വസ്തുത.

ഒരു പ്രമുഖ ട്രാവൽ ഏജൻസി മുഖേനയുള്ള യാത്രക്കാരുമായും കഴിഞ്ഞ ദിവസം വിമാനം എത്തി. അടുത്ത ദിവസവും ഒരു വിമാനം എത്തുമെന്നാണ് അറിയുന്നത്. ചില വിമാനങ്ങളിൽ പൂർണമായും സമാജം മുഖേന രജിസ്റ്റർ ചെയ്ത യാത്രക്കാരല്ല വരുന്നത്. ചില ട്രാവൽ ഏജൻസികൾ മുഖേനയുള്ള യാത്രക്കാരും ഇതേ വിമാനത്തിൽ വരുന്നുണ്ട്. 14 മുതൽ 18 വരെ അഞ്ചു സർവിസുകളാണ് ഗൾഫ് എയർ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിലൊന്നും സാധാരണ യാത്രക്കാർ ടിക്കറ്റെടുക്കാൻ കഴിഞ്ഞില്ല.സംഘടനകൾ ടിക്കറ്റ് വിൽപന നടത്തുന്നതിനെതിരെ ട്രാവൽ ഏജൻറുമാരുടെ സംഘടനയായ അസോസിയേഷൻ ഒാഫ് ബഹ്റൈൻ ട്രാവൽ ആൻഡ് ടൂർ ഏജൻറ്സ് രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsair bubble
Next Story