Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രവാദം വഴി...

മന്ത്രവാദം വഴി പണം തട്ടിയ കേസ്: പ്രതിയുടെ ശിക്ഷയിൽ ഇളവില്ല

text_fields
bookmark_border
Crime
cancel

മനാമ: മന്ത്രവാദം വഴി ദമ്പതികളിൽനിന്ന് ഒരു ലക്ഷം ദീനാർ തട്ടിയെടുത്ത കേസിലെ പ്രതി ശിക്ഷയിൽ ഇളവ് തേടി സമർപ്പിച്ച ഹരജി മൂന്നാം ക്രിമിനൽ റിവിഷൻ കോടതി തള്ളി.

പ്രതിക്ക് മൂന്നു വർഷം തടവും 5000 ദീനാർ പിഴയുമാണ് വിധിച്ചിരുന്നത്. രണ്ടാം പ്രതിയായ സുഹൃത്തിനെ വെറുതെ വിടാനും മറ്റൊരു സുഹൃത്തിനെ രണ്ടാം പ്രതിയായി ചേർക്കാനും രണ്ടു വർഷം തടവും 5000 ദീനാർ പിഴയും റിവിഷൻ കോടതി വിധിക്കുകയും ചെയ്തു. കൂട്ടുപ്രതികളിൽ രണ്ടാമനെ വെറുതെ വിടാനുള്ള മുൻ കോടതി ഉത്തരവാണ് ഇതോടെ റിവിഷൻ കോടതി മരവിപ്പിച്ചത്. ബുദയ്യ പൊലീസ് സ്റ്റേഷനിലാണ് 37കാരനും ഭാര്യയും പണം തട്ടിയെടുത്ത പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നത്. ഖുർആൻ ഉപയോഗിച്ച് ചികിത്സ നടത്താമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ഒരു ലക്ഷത്തോളം ദീനാർ വിലയുള്ള ആഭരണങ്ങളും കാറും ഭൂമിയും തട്ടിയെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseBahrainWitchcraft
News Summary - No relaxation in punishment for extorting money through witchcraft
Next Story