മന്ത്രിസഭ: ഇസ്രായേലുമായി നയതന്ത്രബന്ധം സ്വാഗതംചെയ്തു
text_fieldsമനാമ: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ തീരുമാനം മേഖലയുടെ സമാധാനത്തിന് ഗുണകരമാകുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് മേഖലയിലുണ്ടാകാന്‍ പോകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തിയത്.
യു.എ.ഇക്കുശേഷം ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ജി.സി.സി രാഷ്ട്രമായി ബഹ്റൈന്‍ മാറിയിരിക്കുകയാണ്. അറബ് മേഖലയുടെ സമാധാനത്തിന് ഫലസ്തീന് പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര കരാറുകള്‍ മാനിച്ച് ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും സമാധാനപാതയിലൂടെ മുന്നോട്ടുപോകാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് മൂലം സാമൂഹിക, സാമ്പത്തിക മേഖലകളിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്തു. സ്വദേശികളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായങ്ങളും ഇളവുകളും നല്കാന് യോഗം തീരുമാനിച്ചു. പാര്‍ലമെൻറുമായി സഹകരിച്ച് ഇതിെൻറ വിവിധ വശങ്ങള് ചര്‍ച്ചചെയ്ത് അന്തിമ തീരുമാനത്തിെലത്തുന്ന കാര്യവും ചര്‍ച്ചയായി. സ്വദേശികളുടെ ആദ്യ പാര്‍പ്പിടങ്ങൾക്ക് വൈദ്യുതി, മുനിസിപ്പല്‍ ചാര്‍ജുകള്‍ അടുത്ത മൂന്നു മാസത്തേക്കുകൂടി ഒഴിവാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു.
ഒക്ടോബര്‍ മുതലാണ് ഇതിെൻറ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തുള്ള ബില്ലാണ് ഇളവിന് പരിഗണിക്കുക. കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന സ്വദേശികളുടെ വായ്പ ഈ വര്‍ഷാവസാനം വരെ നീട്ടിവെക്കുന്നതിന് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിന് കിരീടാവകാശി നിര്‍ദേശം നല്കി.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നല്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയം മൂലം പ്രയാസമനുഭവിക്കുന്ന സുഡാന് ജനതക്ക് മന്ത്രിസഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുഡാന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുള്ള ഹമദ് രാജാവിെൻറ നിര്‍ദേശത്തെ സ്വാഗതം ചെയ്തു.
കമ്പനികളുടെ നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കമ്പനികള്‍ക്ക് നിക്ഷേപം വര്‍ധിപ്പിക്കാനും അതുവഴി വരുമാന വര്‍ധനവിനും ഇത് വഴിയൊരുക്കുമെന്ന് കരുതുന്നു. ലാഭകരമല്ലാത്ത ബിസിനസുകള്‍ അവസാനിപ്പിക്കുന്നതിനും നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഖുര്‍ആന്‍ മനഃപാഠകേന്ദ്രങ്ങളിലെ അധ്യാപകരുടെ വേതനം നല്‍കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. ഓണ്‍ലൈനായി നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിനനുസരിച്ചാണ് ഇത് നല്‍കുക. ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെ വിഷയമാണ് സഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.