ബഹ്റൈൻ ബ്രോഡ്ബാൻറ് നിരക്ക് കുറഞ്ഞ രാജ്യം
text_fieldsമനാമ: ജി.സി.സിയിൽ കുറഞ്ഞ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് നിരക്കുള്ള മൂന്നാമത്തെ രാജ്യം ബഹ്റൈൻ ആണെന്ന് വിലയിരുത്തൽ. ‘ബി.ഡി.ആർ.സി കോണ്ടിനെൻറലും’ ‘കേബിൾ ഡോട് കോ ഡോട് യു.കെ’ യുമാണ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബ്രോഡ്ബാൻറ് പാക്കേജുള്ള 3351 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇതനുസരിച്ച് ബഹ്റൈനിലെ ശരാശരി ബ്രോഡ്ബാൻറ് പാക്കേജ് നിരക്ക് 39 ദിനാർ ആണ്. മാസം ശരാശരി 55.3 ഡോളർ മാത്രമാണ് കുവൈത്തിലെ ശരാശരി ചെലവ്. കുവൈത്താണ് ജി.സി.സിയിൽ ഇൻറർനെറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യവും. സൗദിക്കാണ് രണ്ടാം സ്ഥാനം. ഇവിടെ ശരാശരി പ്രതിമാസ പാക്കേജ് നിരക്ക് 84.03 ഡോളർ ആണ്.
ഏറ്റവും ഉയർന്ന നിരക്ക് യു.എ.ഇയിലാണ്.അവിടെ 155.17 ഡോളർ ആണ് നിരക്ക്. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻറ് സേവനം നൽകുന്നത് ഇറാൻ ആണ്. അവിടെ, പ്രതിമാസം ശരാശരി 5.37 ഡോളർ ആണ് നിരക്ക്. ബുർകിന ഫാസോയിലാണ് ഏറ്റവുമധികം ചെലവ്. അവിടുത്തെ നിരക്ക് 954.54 ഡോളർ ആണ്. ഏറ്റവും ചെലവുകുറഞ്ഞ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ആറെണ്ണം മുൻ സോവിയറ്റ് രാഷ്ട്രങ്ങളാണ്. റഷ്യൻ ഫെഡറേഷനും ഇതിൽ പെടും. പടിഞ്ഞാറൻ യൂറോപ്പിൽ ബ്രോഡ്ബാൻറ് ചെലവ് കുറഞ്ഞ രാജ്യം ഇറ്റലിയാണ്. തൊട്ടടുത്ത് ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
