35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു
text_fieldsമനാമ: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് 35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു. 1984ൽ കടൽകടന്ന് ബഹ്റൈനിൽ എത്തിയതാണ് പാലക്കാട് കപ്പൂർ കാഞ്ഞിരത്താണി ബാലകൃഷ്ണൻ. പല ജോലികളുമായി ജീവിതം തള്ളിനീക്കി. ഇതിനിടെ െഎ.ഡി കാർഡ് എടുക്കാനോ വിസ പുതുക്കാനോ ശ്രമിച്ചില്ല.
വർഷങ്ങൾ കടന്നുപോയപ്പോൾ നാടും വീടുമായുള്ള ബന്ധവും ഇല്ലാതായി. അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത് 20 വർഷം മുമ്പാണ്. ഒടുവിൽ ബഹ്റൈൻ കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്നാണ് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.