ബഹ്റൈൻ ബഹുസ്വരതയുടെ നാട് –ഹമദ് രാജാവ്
text_fieldsമനാമ: വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും തോളോടു തോൾ ചേർന്ന് കഴിഞ്ഞ മഹനീയ പാരമ്പര്യം അവകാശപ്പെടാവുന്ന നാടാണ് ബഹ്റൈൻ എന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. വൈവിധ്യവും ബഹുസ്വരതയും ബഹ്റൈെൻറ സ്വാഭാവിക മുഖമുദ്രയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘വാഷിങ്ടൺ ടൈംസ്’ പ്രസിദ്ധീകരിച്ച ഹമദ് രാജാവിെൻറ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പള്ളികളോട് തൊട്ടുരുമ്മി സിനഗോഗുകളും ചർച്ചുകളും ക്ഷേത്രങ്ങളും നിർമിക്കാൻ അനുമതി നൽകുന്ന പാരമ്പര്യം പൂർവസൂരികൾ തുടങ്ങിവെച്ചതാണ്. അതുകൊണ്ട് ഇതര സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് ബഹ്റൈനികൾ അജ്ഞരല്ല. പരസ്പര ബഹുമാനം, സ്നേഹം എന്നീ മൂല്യങ്ങൾ മുറുകെ പിടിച്ച് സമാധാനപരമായാണ് ജനങ്ങൾ കഴിയുന്നത്. ഇൗ സന്ദേശം ലോകത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്. മത സൗഹാർദവും സമാധാനപരമായ സഹവർത്തിത്വവും ലോകമെമ്പാടും പുലരണമെന്ന സന്ദേശം ഉയർത്തിപിടിച്ചാണ് ‘ബഹ്റൈൻ വിളംബരം’ തയാറാക്കിയത്.
സുന്നി, ശിയ പണ്ഡിതരും ക്രിസ്ത്യൻ, ജൂത പുരോഹിതരുമായി ചർച്ച ചെയ്താണ് വിളംബരം തയാറാക്കിയത്.അറബ് ലോകത്തിൽ മതസൗഹാർദത്തിെൻറ വിളക്കുമാടമാണ് ബഹ്റൈൻ. മതം വെറുപ്പിെൻറയും അക്രമത്തിെൻറയും പാതയുടെ ന്യായീകരണത്തിനായി ഉപയോഗിക്കപ്പെടുന്ന വേളയിലാണ് സൗഹാർദ സന്ദേശവുമായി ബഹ്റൈൻ മുന്നോട്ട് നീങ്ങുന്നത്. മത വൈവിധ്യം ബഹ്റൈൻ ജനത ഒരു അനുഗ്രഹമായി കാണുന്നു. കാത്തലിക്, ഒാർത്തഡോക്സ്, ഇവാഞ്ചലിക്കൽ ചർച്ച് സമൂഹങ്ങളെയും ഹിന്ദു, സിഖ് വിശ്വാസികളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണത്. ബഹ്റൈനിലെ ഹിന്ദു ക്ഷേത്രത്തിന് 200 വർഷം പഴക്കമുണ്ട്. ചെറുതെങ്കിലും സജീവമായ ഒരു ജൂത സമൂഹവും ബഹ്റൈനിലുണ്ട്. അബ്യേൻ പെനിൻസുലയിൽ ജൂത വിശ്വാസികൾക്ക് സ്വന്തം സിനഗോഗുള്ള രാജ്യമാണ് ബഹ്റൈൻ. 2008ൽ വാഷിങ്ടണിലെ ബഹ്റൈൻ അംബാസഡർ ജൂത സമൂഹത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. അറബ് രാജ്യങ്ങളിൽ നിന്ന് ആദ്യമായാണ് ഒരു ജൂത സമൂഹാംഗം യു. എസിൽ നയതന്ത്ര പ്രതിനിധിയാകുന്നത്. വൈജാത്യങ്ങളെ അംഗീകരിക്കുന്നതോടെ ലോകം കൂടുതൽ സുരക്ഷിതവും സമ്പന്നവുമാകും. മതസൗഹാർദ പാഠങ്ങൾ എല്ലാവരിലും എത്തേണ്ടതുണ്ട്. മത സ്വാതന്ത്ര്യം ഒരു പ്രശ്നം എന്ന നിലയിലല്ല, മറിച്ച് ലോകത്തിെൻറ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും രാജാവ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.