ചൂട് കൂടി; പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദുരിതം
text_fieldsമനാമ: ചൂട് കൂടിയതോടെ, പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാതപമേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. നിർമാണ മേഖലയിലും മറ്റും സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികളെല്ലാം പ്രവാസികളാണ്. കഴിഞ്ഞ മാസം സൂര്യാതപമേറ്റവരിൽ 71ശതമാനം പേരും പ്രവാസി തൊഴിലാളികളാണ്. ഇവർക്ക് തൊഴിൽ സ്ഥലത്ത് വെച്ചാണ് സൂര്യാതപമേറ്റത്. ഉയർന്ന ചൂടും നിർജലീകരണവുമാണ് ഇതിന് കാരണം.
മേയ് മാസത്തിൽ ഇത്തരം 24 കേസുകളാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 17 പേരും പ്രവാസികളായിരുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങളുള്ളവരാണ് തങ്ങളെന്ന് പലർക്കും അറിയാത്ത സാഹചര്യമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ആശുപത്രിയിൽ അഡ്മിറ്റാകുേമ്പാഴാണ് ഇക്കാര്യം തിരിച്ചറിയപ്പെടുന്നത്. റമദാനിൽ, വ്രതമനുഷ്ഠിക്കുന്നവർക്ക് ശല്യമാകാത്ത രീതിയിൽ തൊഴിലാളികൾക്ക് വെള്ളം കുടിക്കാനും മറ്റുമുള്ള ഇടങ്ങൾ ഒരുക്കാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒക്യുപേഷണൽ സേഫ്റ്റി ആക്ടിങ് ചീഫ് മുസ്തഫ അൽ ശൈഖ് പറഞ്ഞു. പ്രാദേശിക പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാനിയയിലെ കണക്കനുസരിച്ച് ഇൗ വർഷം ഇതേ വരെ 161 പേർക്കാണ് സൂര്യാതപം ഏറ്റത്. ഇതിൽ 54 ശതമാനം പേർ ബഹ്റൈനികൾ ആണ്. വേനൽകാലത്തെ പുറം തൊഴിൽ നിരോധനം ജൂലൈ ഒന്നിന് നിലവിൽ വരും. ഇത് ആഗസ്റ്റ് അവസാനം വരെ നീളും. ഇൗ വേളയിൽ ഉച്ച മുതൽ ൈവകീട്ട് നാലുമണി വരെ പുറത്ത് േജാലി ചെയ്യാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
