Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍–സെര്‍ബിയ...

ബഹ്റൈന്‍–സെര്‍ബിയ സംയുക്ത രാഷ്ട്രീയ യോഗം

text_fields
bookmark_border
ബഹ്റൈന്‍–സെര്‍ബിയ സംയുക്ത രാഷ്ട്രീയ യോഗം
cancel
camera_alt

ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സെർബിയ സന്ദർശനത്തിൽനിന്ന്

മനാമ: ബഹ്റൈന്‍-സെര്‍ബിയ സംയുക്ത രാഷ്ട്രീയ ചര്‍ച്ച യോഗം സംഘടിപ്പിച്ചു. ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സെര്‍ബിയ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു യോഗം. വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെര്‍ബിയന്‍ വിദേശകാര്യ സഹമന്ത്രിമാരായ വ്ലാദിമിര്‍ മാരിക്, അലക്സാണ്ടര്‍ തസീത്ഷ്, ഡിജാന ഇവാന്‍സിക് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

കഴിഞ്ഞ മാസം സെര്‍ബിയന്‍ പ്രസിഡൻറ് ബഹ്റൈനില്‍ നടത്തിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു. വിവിധ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകളും ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ നടത്തിയിരുന്നു. ബഹ്റൈന്‍, സെര്‍ബിയന്‍ വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തുകയും സഹകരണക്കരാറില്‍ ഒപ്പുവെക്കുന്നതിലേക്ക് എത്തുകയും ചെയ്തത് സന്തോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്റൈെൻറ വിദേശകാര്യ നയം തുറന്നതും സുതാര്യവുമാണ്. സഹകരണം വഴി പരസ്പരം നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന നിലപാടാണ് ഹമദ് രാജാവിനുള്ളത്. കോവിഡ് പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സഹകരണം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന പുരോഗതിയും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain-Serbia Joint Political Meeting
Next Story