മന്ത്രിസഭാ യോഗം: വാര്‍ഷിക പരീക്ഷയില്‍ വിജയം നേടിയ കുട്ടികള്‍ക്ക് അഭിനന്ദനം
text_fieldsമനാമ: വാര്‍ഷികപ്പരീക്ഷയില്‍ വിജയം നേടിയ കുട്ടികള്‍ക്ക് മന്ത്രിസഭാ യോഗം അഭിനന്ദനങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ഭാവി ആശംസിക്കുകയും ചെയ്തു. സെക്കൻററി, ഹയര്‍ സെക്കൻററി ഫലങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും കാബിനറ്റ് വിലയിരുത്തി.
വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്താനും ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനൂം പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമങ്ങളിലെ റോഡ് വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കാനും നിര്‍ദേശിച്ചു. റോഡുകളിലെ പരസ്യ ബോര്‍ഡുകള്‍ മാനദണ്ഡങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുന്ന രൂപത്തിലുള്ളതല്ലാതിരിക്കാനും ഉണര്‍ത്തി.
ഇതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പരിശോധന നടത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു. നിപ വൈറസ് പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കപ്പെട്ടു. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങളില്‍ ബദല്‍ മാര്‍ഗങ്ങള്‍ പെട്ടെന്ന് ഒരുക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ ജനറേറ്റര്‍ സംവിധാനം ഒരുക്കുന്നതിനും ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ മുന്നോട്ട് പോകുന്നതിനും ശ്രദ്ധ വേണമെന്നും ഇക്കാര്യത്തിലാവശ്യമായ നടപടികളെടുക്കാന്‍ വൈദ്യൂത-ജല മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയൂം ചെയ്തു. വിദേശ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ സ്വന്തം ഉത്തരവാദിത്വത്തില്‍ റെസിഡന്‍റ് പെര്‍മിറ്റ് അനുവദിക്കുന്നതിന് കിരീടാവകാശി മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. രണ്ട് വര്‍ഷത്തിന് 200 ദിനാറൂം അഞ്ച് വര്‍ഷത്തിന് 500 ദിനാറും 10 വര്‍ഷത്തിന് 600 ദിനാറുമാണ് വിസ ഫീസായി ഇതിന് ഈടാക്കുക.
പിന്നീട് ആവശ്യമനുസരിച്ച് ഇത് പുതുക്കുന്നതിനും സൗകര്യമുണ്ടാവും. വിദ്യാഭ്യാസ ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച നിര്‍ദേശം കാബിനറ്റ് അംഗീകരിച്ചു. വിവിധ രാഷ്ട്രങ്ങളുമായി ബഹ്റൈന്‍ ഏര്‍പ്പെട്ടിട്ടുള്ള സഹകരണക്കരാറുകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഇതിനായി 21 മന്ത്രാലയങ്ങള്‍ക്ക് വീതിച്ചു നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സഹകരണക്കരാറുകള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നതിനും തീരുമാനമായി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
