ഉച്ച വിശ്രമ നിയമം: തൊഴിൽ മന്ത്രാലയം ശില്‍പശാല സംഘടിപ്പിച്ചു
text_fieldsമനാമ: ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി രണ്ട് മാസക്കാലം നിശ്ചിതസമയത്ത് പുറംപണി നിരോധിച്ച സാഹചര്യത്തിൽ ബോധവത്കരണ ശിൽപ്പശാല നടത്തി. തൊഴിൽ സാമൂഹിക മന്ത്രാലയമാണ് ബഹ്റൈൻ കേരളീയ സമാജത്തിൽ ശിൽപ്പശാല നടത്തിയത്. ഇന്ത്യൻ, പാകിസ്ഥാൻ, നേപ്പാൾ,ഫിലിപ്പീനി, ബംഗ്ലാദേശ് എംബസികളുടെ സഹകരണത്തോടെയായിരുന്നു ശിൽപ്പശാല നടത്തിയത്. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം നാലുവരെയുള്ള സമയത്ത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറംപണി നിരോധിച്ചിരിക്കുകയാണ്.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിെൻറയും തൊഴിൽ വിപണിയുടെ നിലവാരം കാത്തുസൂക്ഷിക്കാനും മനുഷ്യാവകാശ സംരക്ഷണത്തിനുമാണ് നിയമം കർശനമായി നടപ്പാക്കുന്നതെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാവർഷവും കടുത്ത വേനൽ നാളുകളായ ഇൗ രണ്ടുമാസവും പുറംപണി ഉച്ച മുതൽ മധ്യാഹ്നം വരെ നിരോധിക്കാറുണ്ട് തൊഴിലാളികൾ ഇൗ പ്രഖ്യാപനത്തെ ാഹ്ലാദത്തോടെയാണ് വരവേൽക്കുന്നത്. അതേസമയം നിയമം ലംഘിച്ചതായി തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ഗവൺമെൻറ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.