Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമോഷ്ടാവിനെ...

മോഷ്ടാവിനെ പിടികൂടാനുള്ള  ശ്രമത്തിനിടെ പൊലീസുകാരനെ കൈയേറ്റം ചെയ്തു

text_fields
bookmark_border
മോഷ്ടാവിനെ പിടികൂടാനുള്ള  ശ്രമത്തിനിടെ പൊലീസുകാരനെ കൈയേറ്റം ചെയ്തു
cancel

മനാമ: മോഷ്ടാവായ യുവാവിനെ പിടികൂടാനെത്തിയ പൊലീസിനുനേരെ മാതാവിെൻറ കൈയേറ്റ ശ്രമം. പൊലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റിന് കീഴിലായിരുന്നു കേസിനാസ്പദ സംഭവം.

രണ്ട് കളവ് കേസുകളുമായി ബന്ധപ്പെട്ടാണ് 17 കാരനായ പ്രതിയെ പിടികൂടുന്നതിന് പൊലീസ് വീട്ടിെലത്തിയത്. എന്നാല്‍, മകനെ പിടികൂടുന്നത് ചെറുക്കുന്നതിന് മാതാവ് പൊലീസുകാരനെ ആക്രമിക്കാന്‍ മുതിര്‍ന്നതെന്നാണ് പൊലീസ് വിശദീകരണം. മാതാവിനോടൊപ്പം പ്രതിയുടെ സഹോദരനായ 20കാരനും ഇതില്‍ പങ്കുചേര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ടു പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story