മുഴങ്ങിയത് എല്ലാം നഷ്ടമായവരുടെ രോദനം
text_fieldsമനാമ: ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട സമ്പാദ്യം നാട്ടിലെ പ്രളയം കവർന്നതിെൻറ വേദനയുമായാണ് അവർ എത്തിയത്. ചിലർ പൊട്ടിക്കരച്ചിലോടെയാണ് തങ്ങളുടെ കുടുംബത്തിെൻറ അവസ്ഥകൾ വിവരിച്ചത്. കേരളത്തിലെ പ്രളയക്കെടുതിയിൽ പ്രളയദുരിത ബാധിതരായ പ്രവാസികളെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്തകളുടെ അടിസ്ഥാനത്തിൽ കേരള പ്രവാസി കമ്മീഷൻ , ലോക കേരളസഭ ബഹ്‌റൈൻ അംഗങ്ങൾ എന്നിവ ർ സംയുക്തമായി മുൻകൈ എടുത്താണ് യോഗം വിളിച്ചത്. കേരളീയ സമാജത്തിൽ നടന്ന യോഗത്തിൽ പ്രളയദുരിതത്തിെൻറ ഇരകളായ 31 പ്രവാസികൾ പെങ്കടുത്തു.
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രവാസികളുടെ റിപ്പോർട്ട് സ്വീകരിക്കുവാനും അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനും വേണ്ടിയാണ് യോഗം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ കൂടാതെ ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , രാജു കല്ലുംപുറം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ പ്രവാസികളാണ് പെങ്കടുത്തത്. വീടിന് നാശനഷ്ടമുണ്ടായതും സമ്പാദ്യം നഷ്ടമായതും എല്ലാം അവർ വിവരിച്ചു. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുകയും ചെയ്തു.
‘ഗൾഫ് മാധ്യമ’ത്തിന് അഭിനന്ദനം
മനാമ: പ്രളയബാധിതരായ പ്രവാസികളെ കുറിച്ച് തുടർച്ചയായ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന ‘ഗൾഫ് മാധ്യമ’ത്തിന് യോഗത്തിൽ അഭിനന്ദനം. പ്രളയത്തിൽ പ്രവാസികൾ ഇരയായതിനെകുറിച്ച് ശ്രേദ്ധയമായ റിപ്പോർട്ടുകൾ ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചതായി, യോഗത്തിെൻറ സംഘാടകനായ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറയുകയും അനുമോദിക്കുകയും ചെയ്തു.
നഷ്ടപരിഹാരം ലഭിക്കാൻ നടപടികൾ സ്വീകരിക്കും
മനാമ: പ്രളയത്തിൽ നാശനഷ്ടങ്ങൾ ലഭിച്ച പ്രവാസി സമൂഹത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്താൻ എല്ലാവിധ നടപടികൾക്കും പ്രവാസി കമ്മീഷനും കേരള ലോകസഭ അംഗങ്ങളും മുന്നിലുണ്ടാകുമെന്നും സംഘാടകർ യോഗത്തിൽ പറഞ്ഞു. പ്രവാസികളുടെ അപേക്ഷകൾ കേരള ഗവൺമെൻറിന് അയച്ചുകൊടുക്കുകയും നടപടി ഉണ്ടാകാനായി ശ്രമിക്കുകയും ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.