Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതുചരിത്രം...

പുതുചരിത്രം കുറിച്ച സാമൂഹിക സേവനം

text_fields
bookmark_border
പുതുചരിത്രം കുറിച്ച സാമൂഹിക സേവനം
cancel
camera_alt??????? ????????

21ാം നൂറ്റാണ്ടിലെ മൂന്നാം ലോക മഹായുദ്ധം എന്ന് കോവിഡ് 19 മഹാമാരിയെ നമുക്ക് വിളിക്കാമെന്ന് തോന്നുന്നു. 200 ൽപരം രാജ്യങ്ങളിൽ 740 കോടിയിൽ പരം ജനങ്ങളെ അക്ഷരാർഥത്തിൽ കെട്ടി വരിഞ്ഞു കളഞ്ഞു മരുന്ന് ഇതുവരെ കണ്ടു പിടിക്കാത്ത ഈ മഹാമാരി. വാർത്ത വിനിമയ ഉപാധികളും ആരോഗ്യ സംവിധാനവും ഇത്രമേൽ പുരോഗമിക്കാത്ത ഒരു കാലത്താണ് ഈ അസുഖം ലോകത്തെ കീഴടക്കിയതെങ്കിൽ എത്ര കോടി മനുഷ്യ ജീവനുകളാവും ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടുക എന്നോർത്ത് ആശങ്കപ്പെട്ടു പോകുന്നു. 

സമ്പത്തും സാേങ്കതികവിദ്യ കൊണ്ടും മുൻ നിരയിലെത്തിയ രാജ്യങ്ങളിലാണ് ഈ മഹാമാരി കൂടുതൽ പിടിമുറുക്കിയത് എന്ന് നാം ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടതുണ്ട്. ഡിസംബർ 19ന് വൂഹാനിലെ കോവിഡ് രോഗിയെ കുറിച്ചു ചൈന ലോകത്തെ അറിയിച്ചത് മുതൽ ഈ മേയ് അവസാനം വരെ 62 ലക്ഷത്തോളം പേരെ രോഗികളാക്കുകയും 3.7 ലക്ഷത്തിലധികം ജനങ്ങളെ കൊല്ലുകയും ചെയ്തു ഈ ഭീകരൻ. ഇറ്റലിയിലും സ്പെയിനിലും നിയന്ത്രണമില്ലാതെ രോഗികൾ ആശുപത്രികളിലേക്ക് പ്രവഹിച്ചപ്പോൾ 80 വയസ്സ് കഴിഞ്ഞവരെ വിസ്മരിച്ചേക്കുക എന്ന നിലപാടിൽ എത്തിച്ചേർന്നു ഈ വികസിത, മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികൾ. അമേരിക്കയിൽ ഒന്നര ലക്ഷം പേരെ ഇൗ രോഗം ഇല്ലാതാക്കും എന്ന് പ്രസിഡൻറ് ട്രംപ് മുൻകൂട്ടി പ്രസ്താവിച്ചു. 

ധൈര്യം പകർന്ന് ആരോഗ്യ പ്രവർത്തകർ
ചുരുക്കത്തിൽ ലോകം ഭയത്തിലകപ്പെടുന്നു. എന്നാൽ, ജാഗ്രത മതി ഭീതി വേണ്ട എന്ന് പറഞ്ഞു കൊണ്ട് ആരോഗ്യ പ്രവർത്തകർ ലോക ജനതക്ക് അറിവും ആശ്വാസവും പകരുന്നു. 
ക്യൂബ എന്ന ചെറു രാജ്യം വലിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അയച്ച് പൊതു ഇടങ്ങൾ ഒഴിവാക്കി അവനവെൻറ പാർപ്പിട സുരക്ഷയിലേക്ക് പിൻമാറുന്നു. വായു - കടൽ - കര മാർഗ മുള്ള എല്ലാ യാത്രാ സൗകര്യവും നിർത്തിവെച്ച് സാധാരണ ജീവിതം പൂട്ടി വെക്കാൻ കോവിഡ് കാരണക്കാരൻ ആയി. 
പൊതുവെ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നും രോഗ ഭീഷണിയിലാണ്. ഏത് മഹാമാരിക്കിടയിലും മരണം കവർന്നെടുക്കുന്ന ചില ജീവനുകൾ രോഗികളെ പരിചരിക്കുന്ന, ആയുസ്സിെൻറ പുസ്തകത്തിൽ നിന്നും മുമ്പെ പറന്ന് പോകുന്ന ആരോഗ്യ രംഗത്തെ ഈ പക്ഷികളാണ്. മഹാമാരികൾ ഭീതി ജനിപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ. അദൃശ്യനായ ഈ കൊലയാളി കണ്ണിൽ കണ്ടവരെ മുഴുവൻ കൊന്നൊടുക്കും. എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ തിരിച്ചറിയപ്പെടാതെ ജനങ്ങളും ഒപ്പം പ്രതിരോധ പ്രവർത്തകരും അന്തം വിട്ടു പോകുന്ന സമയം കൂടിയാണ് ഓരോ മഹാമാരിക്കാലവും. 
പ്ലേഗും വസൂരിയും കോളറയും ഈ ഭൂമുഖത്ത് നിന്ന് എത്ര മനുഷ്യരെയാണ് തുടച്ച് നീക്കി കളഞ്ഞത്. അന്നും വൈദ്യശാസ്ത്രം രണ്ടും കൽപിച്ച് അതിനെ നേരിടുകയായിരുന്നു. 

കർമനിരതരായി സാമൂഹ്യ പ്രവർത്തകർ
ചരിത്രം പരിശോധിച്ചാൽ ആരോഗ്യം രംഗത്തും സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്നവരുടെ എണ്ണം വർധിക്കുകയല്ലാതെ അതിൽ കുറവുണ്ടായില്ല എന്ന് കാണാം. നാം നമ്മളെ മാത്രം സ്നേഹിക്കുന്ന കാലത്ത് ഏറ്റവും പ്രസക്തമായ വ്യക്തിത്വമാണ് സാമൂഹിക പ്രവർത്തകേൻറത് എന്ന് ഞാൻ കരുതുന്നു. 

കോവിഡിന് മുമ്പ് നമ്മൾ നടത്തിയിരുന്ന പ്രവർത്തനങ്ങളെ ചിലപ്പോഴെങ്കിലും നമുക്കൊത്ത് താമസിക്കുന്നവർ തടയുന്നത് അവർക്കൊപ്പം സമയം ചെലവഴിക്കുന്നില്ല എന്ന പരാതിയുമായിട്ടാവും. എന്നാൽ, കോവിഡ് കാലത്താവെട്ട, അത് നമ്മളെയും മരണം കീഴ്പ്പെടുത്തിക്കളയുമോ എന്ന ഭീതിയൽ നിന്നാണ്. നേരത്തെ മോർച്ചറിയിലും ആശുപത്രി കിടക്കയിൽ കിടക്കുന്നവരുമായും ഇടപെടുമ്പോൾ മാത്രമാണ് മുഖത്ത് മാസ്ക് ധരിച്ചിരുന്നത്. ഇന്ന് പൊതു ഇടങ്ങളിൽ സഞ്ചരിക്കുവാൻ നമുക്ക് മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിച്ച ഒരു കോവിഡ് രോഗിയും മാസ്ക് ധരിച്ച പൂർണ ആരോഗ്യവാനായ മനുഷ്യനും തമ്മിൽ ഇടപ്പെടുമ്പോൾ അത് രോഗ വ്യാപനത്തെ 90 ശതമാനം തടയുന്നു. എന്നാൽ ഇവർ തമ്മിൽ മാസ്ക്കില്ലാതെ സഹവസിക്കുമ്പോൾ ആവട്ടെ രോഗ പകർച്ച 90 ശതമാനം വർധിക്കുകയും ചെയ്യുന്നു എന്ന് അനുഭവപാoങ്ങൾ നിന്നും മനസ്സിലാക്കാം. 

സാധാരണ രീതിയിൽ ഇവിടെ മരണപ്പെട്ടവരെ ഇവിടെ തന്നെ സംസ്ക്കരിക്കുന്നതിന് ഒരു പ്രയാസവുമില്ല. എന്നാൽ, കോവിഡ് കാലത്ത് മറ്റു അസുഖം വന്ന് മരിച്ചവരെപ്പോലും സംസ്കരിക്കാൻ ഭീതി കാരണം പലരും തയാറായിരുന്നില്ല, ഇവരുടെ മൃതദേഹങ്ങൾ സാധാരണ യാത്രാ വിമാനമില്ലാത്ത ഇക്കാലത്ത് ചാർട്ടേഡ് ചരക്ക് വിമാനങ്ങളിൽ കൊണ്ടുപോകാൻ നോർക്കയിലൂടെ വലിയ ഇടപെടൽ നടത്തുകയുണ്ടായി. രോഗം ഈ രാജ്യത്ത് പതിയെ വ്യാപിക്കാൻ തുടങ്ങിയപ്പോൾ നോർക്കയുടെ നേതൃത്വത്തിൽ ഹെൽപ് ലൈൻ കേരളീയ സമാജം കേന്ദ്രീകരിച്ച് നടപ്പാക്കി. 
ലോക കേരളസഭ മെംബർമാരും സജീവ സാന്നിധ്യമായി. ജോലി നഷ്ടപ്പെട്ടവർക്കും സാമ്പത്തികമായി തകർന്നവർക്കും ഭക്ഷണക്കിറ്റുകൾ എത്തിച്ച് നൽകി. മരുന്ന് ആവശ്യമായവർക്ക് അതും നാട്ടിൽ നിന്നും ബഹ്റൈനിൽ നിന്നും എത്തിച്ച് നൽകി. വിശാല മനസ്കരായവരുടെ സഹായത്താൽ ക്വാറൻറീൻ കേന്ദ്രങ്ങൾ സംഘടിപ്പിച്ചു നൽകി. 

ഒത്തൊരുമയോടെ മുന്നോട്ട്
സാധാരണ നമ്മൾ ഒട്ടും രഹസ്യമായി പ്രവർത്തിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ, പലർക്കും തങ്ങളുടെ പേടികളിൽ നിന്നും പുറത്ത് കടക്കാൻ അവർക്കൊപ്പം ടെസ്റ്റിന് പോയി നിങ്ങൾക്ക് ഒന്നുമില്ല എന്ന് തെളിയിച്ച് കൊടുക്കാൻ രഹസ്യമായി പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. സ്വയം ക്വാറൻറീൻ ആയി പലരും പലരുടെയും പരിചരണം ഏറ്റെടുത്തിട്ടുണ്ട്. സഹജീവി സ്നേഹമെന്ന വികാരമാണ് ഇതിനൊക്കെ കരുത്തായത്. എംബസിയും അതിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേർന്ന് പലരീതിയിൽ പ്രയാസമനുഭവിക്കുന്ന സഹ പ്രവാസികളെ നാട്ടിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. എല്ലാവരെയും ചേർത്ത് കൂട്ടായ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

കോവിഡിന് ശേഷം എന്താകും പ്രവാസജീവിതം എന്നതിനെ പറ്റി ഒരാൾക്കും പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രവാസി സമൂഹത്തിന് എന്നും തുണയായിട്ടുള്ള ഗൾഫ് ഭരണാധികാരികൾ ഈ കാര്യത്തിലും സഹായിക്കും എന്ന വലിയ ആത്മവിശ്വാസത്തിലാണ് എന്നെപോലെയുള്ള സാമൂഹ്യ പ്രവർത്തകർ. ഈ മഹാമാരിയിലും നമ്മെ അകമഴിഞ്ഞ് സഹായിച്ച ബഹ്റൈൻ സർക്കാറിനും വകുപ്പുമേധാവികൾക്കും കൃതജ്ഞത അർപ്പിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story