Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇനിയെങ്കിലും...

ഇനിയെങ്കിലും നിങ്ങൾ ഫീസ് കുറക്കുമോ?

text_fields
bookmark_border
ഇനിയെങ്കിലും നിങ്ങൾ ഫീസ് കുറക്കുമോ?
cancel

മനാമ: കോവിഡ് സകല മേഖലകളെയും പിടിച്ചുകുലുക്കുേമ്പാൾ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നെഞ്ചിൽ തീയുമായാണ് കഴിയുന്നത്. പലർക്കും ജോലിയും വരുമാനവും ഇല്ലാതായെങ്കിലും സ്കൂൾ ഫീസിൽ മാത്രം കുറവില്ലാത്തതാണ് ഇവരുടെ ജീവിതം ആശങ്കയിലാക്കുന്നത്. സകല മേഖലയെയും പ്രതിസന്ധി ബാധിച്ചു. നിരവധി പേർക്ക് ജോലി നഷ്ടമായി. ചിലർക്ക് നിർബന്ധിത അവധി എടുക്കേണ്ടി വന്നു. ചില സ്ഥാപനങ്ങളിൽ അരദിവസം ജോലി, പകുതി ശമ്പളം എന്ന നിലയിലേക്ക് മാറി. ഇങ്ങോട്ട് കിട്ടുന്നതെല്ലാം ഇല്ലാതായെങ്കിലും ചെലവിന് കുറവൊന്നുമില്ല. മൂന്നുമാസത്തെ വൈദ്യുതി ചാർജും മുനിസിപ്പൽ ഫീസും സർക്കാർ അടക്കുമെന്നതാണ് ഏക ആശ്വാസം.

അപ്പോഴും വാടക എന്ന ചെലവ് ഭീഷണിയായി മുന്നിലുണ്ട്. അഭിമാനംമൂലം സാമ്പത്തിക പരാധീനതകൾ പുറത്തുപറയാൻ മടിക്കുന്ന മധ്യവർഗത്തിൽപെട്ട നിരവധി കുടുംബങ്ങളുണ്ട്. ജോലി ഇല്ലാത്തതിനെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന ഇവർക്ക് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല. ഇൗ സാഹചര്യത്തിലാണ് സ്കൂളുകൾ ഫീസ് കുറക്കാൻ തയാറാകണമെന്ന് ആവശ്യമുയരുന്നത്. കോവിഡ് കാലത്തെ ദുരിതം കഴിയുന്നതുവരെയെങ്കിലും ഫീസ് കുറക്കാൻ സ്കൂളുകൾ സന്നദ്ധരായാൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകും. കമ്യൂണിറ്റി സ്കൂളുകളിലെ മുതിർന്ന ക്ലാസുകളിൽ ഒരു കുട്ടിക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 50 ദീനാറെങ്കിലും ഫീസ് കൊടുക്കണം. മൂന്ന് കുട്ടികൾ പഠിക്കുന്ന കുടുംബത്തിന് പ്രതിമാസം 150 ദീനാർ ഫീസിനുതന്നെ വേണം. ഇതിൽ കൂടുതൽ ഫീസ് ഇൗടാക്കുന്ന സ്കൂളുകളുമുണ്ട്. 

ഭക്ഷണത്തിനുപോലും പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് ഇൗ ഫീസ് ചിന്തിക്കാൻപോലും കഴിയാത്തതാണ്. ഫീസ് അടച്ചില്ലെങ്കിൽ വരുന്ന പ്രത്യാഘാതങ്ങൾ ഒാർത്ത് പലരും കടം മേടിച്ചും മറ്റും അടക്കാൻ നിർബന്ധിതരാവുകയാണ്.ചില സ്കൂളുകൾ ട്രാൻസ്േപാർട്ട് ഫീസ് മാത്രം ഒഴിവാക്കിയിട്ടുണ്ട്.  പുതിയ സാഹചര്യത്തിൽ ഒാൺലൈൻ ക്ലാസുകൾ നടത്തുേമ്പാഴുള്ള പ്രയാസങ്ങൾ വേറെയാണ്. ഒരു വീട്ടിലെ ഒാരോ കുട്ടിക്കും വ്യത്യസ്ത ഉപകരണങ്ങളും അതിൽ ഇൻറർനെറ്റും വേണം. ഇതിനുള്ള അധിക ചെലവുകൂടി രക്ഷിതാക്കളുടെ ചുമലിൽവരുകയാണ്. അതിനാൽ, തൽക്കാലത്തേക്ക് ഫീസ് കുറക്കാൻ സ്കൂളുകൾ ഇനിയെങ്കിലും തയാറാകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തിെൻറ ഗൗരവം കണക്കിലെടുത്തുള്ള നടപടിയാണ് അവർ ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story