എല്‍.എം.ആര്.എ ഫീസുകളില്‍ ഇളവ്: തീരുമാനത്തിന് മന്ത്രിസഭയുടെ പിന്തുണ
text_fieldsമനാമ: തൊഴിലുടമകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമെ ന്ന നിലക്ക് എല്‍.എം.ആര്.എ ഫീസുകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭ യോ ഗം പിന്തുണ പ്രഖ്യാപിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. എല്‍.എം.ആര്.എ മാസാന്ത ഫീസ് മൂന്നു മാസത്തേക്ക് ഒഴിവാക്കിക്കൊടുക്കാനും വർക്ക് പെര്‍മിറ്റ് ഫീസ് പകുതിയായി കുറക്കാനുമാണ് തീരുമാനം. തൊഴിലാളി മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്കു മാറുമ്പോള്‍ അടക്കേണ്ട വർക്ക് പെര്‍മിറ്റ് ഫീസ് പഴയ സ്പോണ്സര് മുന്‍കൂറായി അടച്ചിട്ടുള്ളതില് ബാക്കി സംഖ്യ പുതിയ സ്പോണ്സര് അദ്ദേഹത്തിന് നല്‍കേണ്ടതാണ്.
െഫ്ലക്സി പെര്‍മിറ്റിനുള്ള ഫീസിലും ഇളവ് വരുത്തിയിട്ടുണ്ട്. കൂടാതെ, സ്വദേശിവത്കരണത്തിന് പകരം നല്‍കേണ്ട സംഖ്യയിലും എല്‍.എം.ആര്.എ ഇളവ് നല്‍കിയിട്ടുണ്ട്. ലോക ആരോഗ്യദിനാചരണത്തോടനുബന്ധിച്ച് കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിലുള്ളവര്‍ നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് മന്ത്രിസഭ ആശംസ നേര്‍ന്നു. ലോകാരോഗ്യ സംഘടന നല്കിക്കൊണ്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതായി യോഗം വിലയിരുത്തി. അന്താരാഷ്ട്ര കായികദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവന്‍ കായികപ്രേമികള്‍ക്കും കിരീടാവകാശി ആശംസകള്‍ നേര്‍ന്നു. കായിക മേഖല സമാധാനത്തിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ടെന്നും ഈ രംഗത്ത് യുവാക്കളുടെ കഴിവ് കെണ്ടത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒപെക് രാഷ്ട്രങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കാനുള്ള സൗദി തീരുമാനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. എണ്ണവില താഴേക്കു പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഒപെക് യോഗത്തില്‍ മുഖ്യമായും ചര്‍ച്ചചെയ്യുക. വിപണിയിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നതിനും ആകര്‍ഷകമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വസ്തുക്കളുടെ മൊത്തത്തിലുള്ള കൈമാറ്റത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്ക് ചില ഇനങ്ങള്‍ക്ക് 20 ശതമാനം കുറക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പഞ്ചസാര, ജിപ്സം, ഇരുമ്പ്, സ്പോഞ്ച് തുടങ്ങിയവക്കാണ് ഇളവുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.