Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാരുണ്യം തളരില്ല;...

കാരുണ്യം തളരില്ല; ഏതു പ്രതിസന്ധി വന്നാലും

text_fields
bookmark_border
കാരുണ്യം തളരില്ല;  ഏതു പ്രതിസന്ധി വന്നാലും
cancel
camera_alt??.???.?????.?????? ?????????????????? ?????? ????????????????????????? ????????? ?????????????????

മനാമ: അർഹരായവരെ വേണ്ട സമയത്ത് സഹായിക്കുേമ്പാഴാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക ് വിലയുണ്ടാവുക. ഇൗ സത്യം തിരിച്ചറിഞ്ഞവരാണ് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്ത കർ. സഹജീവികൾക്ക് പ്രയാസം നേരിടുേമ്പാൾ അവർ രാവും പകലുമെന്നില്ലാതെ കർമനിരതരാ യി രംഗത്തുണ്ട്. സ്വന്തം കൈയിലെ പണം ചെലവാക്കിയും ഉദാരമതികളുടെ സഹായം തേടിയും കഷ്ട പ്പെടുന്നവർക്കൊപ്പം അവർ ഉണ്ട്.

കോവിഡ് -19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വാണിജ് യ സ്ഥാപനങ്ങൾ അടച്ചിട്ടതിനെത്തുടർന്ന് പ്രയാസത്തിലായ ഒേട്ടറെപ്പേരാണ് ഇവിെട യുള്ളത്. ഭക്ഷണത്തിനും മരുന്നിനും വാടകക്കും മറ്റുമായി ബുദ്ധിമുട്ടുന്നവരാണ് അവരിൽ പലരും. ഇൗ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സഹായവുമായി എത്തിയത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്ലൈൻ, കെ.എം.സി.സി, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ബഹ്റൈൻ പ്രതിഭ, തണൽ ബഹ്റൈൻ ചാപ്റ്റർ, ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

നിരവധി ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് അടച്ചിടലിനെത്തുടർന്ന് പ്രതിസന്ധിയിലായത്. ജീവനക്കാരോട് അവധി എടുക്കാനും ചില സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് വേറെ ജോലി ലഭിക്കാത്തവരും ഉണ്ട്. ഇങ്ങനെ സഹായം ആവശ്യമായ നിരവധി പേരാണുള്ളത്. ബി.കെ.എസ്.എഫ് ഹെൽപ്ലൈനിെൻറ നേതൃത്വത്തിൽ രാത്രിയിലും പകലുമായി 50 പേർക്ക് വീതം ഭക്ഷണം നൽകുന്നുണ്ടെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയും പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശിച്ച മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെയുള്ള കാലയളവിലാണ് ഭക്ഷണം നൽകുന്നത്.

ഇതിനുപുറമെ, ഭക്ഷണ സാധനങ്ങൾ അടങ്ങിയ 250ഒാളം കിറ്റുകളും നൽകി. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് കിറ്റുകൾ തയാറാക്കിയത്. അഞ്ചു കിലോ അരി, രണ്ടു കിലോ പഞ്ചസാര, പച്ചക്കറികൾ, എണ്ണ എന്നിവ ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. ഹമദ് ടൗൺ, സിത്ര, ടൂബ്ലി, മനാമ, ജുഫൈർ തുടങ്ങിയ സ്ഥലങ്ങളിലാണ് സഹായം എത്തിച്ചത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണവും മറ്റും എത്തിച്ച് നൽകാൻ കെ.എം.സി.സി സജീവമായി രംഗത്തുണ്ട്.

വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കെ.എം.സി.സി പ്രവർത്തകർ സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്. നാട്ടിൽനിന്ന് മരുന്ന് സുഹൃത്തുക്കളും മറ്റും വഴി എത്തിച്ചിരുന്നവർ വിമാന സർവിസ് നിലച്ചതോടെ പ്രയാസത്തിലായിട്ടുണ്ട്. ഇവരെ സഹായിക്കാൻ ഇവിടെനിന്ന് സാധ്യമാകുന്ന വിധത്തിൽ മരുന്നുകൾ ശേഖരിച്ച് നൽകുന്നുണ്ടെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു. താമസ സൗകര്യം, കൗൺസലിങ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. മലയാളികൾക്കുള്ളതുപോലെ സംഘടനകൾ ഇല്ലാത്ത ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളും സഹായം തേടി എത്തുന്നുണ്ട്.

അവരെ സഹായിക്കാൻ കഴിയുന്നവരുമായി ബന്ധപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാനവും കെ.എം.സി.സി ചെയ്യുന്നുണ്ട്. കോവിഡ് കാരണം ആളുകൾ രക്തം നൽകാൻ പോകാത്തതിനാൽ സഹായം ആവശ്യപ്പെട്ട് രക്തബാങ്കിൽനിന്ന് ഇങ്ങോട്ട് വിളിക്കുന്ന സാഹചര്യമാണ്.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story