പൊതു ആരോഗ്യസുരക്ഷ ശക്തമാക്കുന്നതിന് നടപടി
text_fieldsകോവിഡ്-19 പകരുന്നുണ്ടോയെന്ന് പരിശോധിക്കുകയും നിയന്ത്രണ വിധേയമാക്കുകയുമാണ് ലക്ഷ് യം
മനാമ: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി ആഭ്യന ്തര മന്ത്രാലയം സിവില്‍ ഡിഫന്‍സ്, കമ്യൂണിറ്റി പൊലീസ് എന്നിവയുടെ സഹകരണത്തോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കിയത്.
ബാബുല്‍ ബഹ്റൈന്‍, ദുറത്തുല്‍ ബഹ്റൈന്‍, ബുദയ്യ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊതുജനങ്ങളില്‍ കോവിഡ്-19 പകരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നീക്കം. ഇതിനായി സന്നദ്ധപ്രവര്‍ത്തനത്തിന് മുന്നോട്ടുവെന്ന പ്രത്യേക മെഡിക്കല്‍ ടീമിനെയാണ് ഉപയോഗപ്പെടുത്തിയത്. വിവിധ പ്രായക്കാരില്നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോൾഡ് സ്റ്റോറുകൾ, ബേക്കറികള്‍ എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നവരില്നിന്നും സ്വദേശി, വിദേശി പൗരന്മാരില്നിന്നും സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തി.
ആരോഗ്യ മന്ത്രാലയത്തിെൻറ സൂചിക അനുസരിച്ച് തൃപ്തികരമായ ഒരു ആരോഗ്യാവസ്ഥയാണ് രാജ്യത്തുള്ളതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ ഡിഫന്‍സ് വിഭാഗവുമായി സഹകരിച്ച് ചില പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പൊതു ഇടങ്ങളിലും റോഡുകളിലും ജനങ്ങള്‍ സംഘടിക്കുന്നത് ഒഴിവാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള ബോധവത്കരണ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.