അതിജീവിച്ചേ മതിയാകൂ...
text_fieldsമനാമ: കോവിഡ് -19 വ്യാപനം തടയുന്നതിന് കൂടുതൽ കർശന നടപടികളുമായി ബഹ്റൈൻ. കിരീട ാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ് യക്ഷതയിൽ ചേർന്ന കോഒാഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ബുധനാഴ്ച മുതൽ ഒരു മാ സത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കിൽ ഇത് നീട്ടും.
പ്രധാന തീരുമാനങ്ങൾ
•വിമാ നത്താവളം വഴിയും മറ്റു പ്രവേശന കവാടങ്ങളിലൂടെയും എത്തുന്ന എല്ലാവരെയും പരിശോധിച്ച് 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലാക്കും.
•20 പേരിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.
•കഴിയുന്നതും വീട്ടിലിരിക്കുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്തുപോവുക.
•അങ്ങേയറ്റം അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
•റസ്റ്റാറൻറുകളിലും ഭക്ഷണ, പാനീയങ്ങൾ വിൽപന നടത്തുന്ന മറ്റു സ്ഥലങ്ങളിലും ഡെലിവറി സേവനവും പാർസൽ വിൽപനയും മാത്രം
•സിനിമ ശാലകൾ, ഗാലറികൾ, സ്വകാര്യ സ്പോർട്സ് സെൻററുകൾ, സ്വകാര്യ കായിക പരിശീലന ഹാളുകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും
•ശീശ കഫേകൾ പ്രവർത്തിക്കരുത്. ഇവിടെ ഡെലിവറി സേവനവും പാർസൽ വിൽപനയും മാത്രം.
•ഫുഡ്, കാറ്ററിങ് സ്റ്റോറുകൾ തുറന്ന് ആദ്യ ഒരു മണിക്കൂറിൽ പരിഗണന പ്രായമായവർക്കും ഗർഭിണികൾക്കും മാത്രം.
•ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു, സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിൻറർഗാർട്ടനുകളിലും അധ്യയനം ഉണ്ടാകില്ല. അധ്യാപക, അനധ്യാപക ജീവനക്കാർ ജോലിയിലുണ്ടാകും. സാധ്യമാകുന്നിടത്തോളം വീട്ടിലിരുന്നും മറ്റും ജോലി ചെയ്യണം.
•വ്യാപാര സ്ഥാപനങ്ങളും മാളുകളും ഫുഡ് സ്റ്റോറുകളും തുറക്കും
•പൊതു, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും
•കഴിയുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി നടപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
