പാര്‍ലമെൻറ്–സര്‍ക്കാര്‍ സംയുക്ത യോഗം ചേര്‍ന്നു
text_fieldsമനാമ: പാര്‍ലമെൻറും സര്‍ക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശത്തി െൻറ വെളിച്ചത്തില്‍ പാര്‍ലമെൻറ് ബ്യൂറോയും സര്‍ക്കാറിലെ പാര്‍ലമെൻറ്-ശൂറ കൗൺസിൽ കാര്യ സമിതിയും സംയുക്ത യോഗം ചേര്‍ന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും നല്കിക്കൊണ്ടിരിക്കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പരസ്പര സഹകരണം വേണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ഒന്നാം അധ്യക്ഷന്‍ അബ്ദുന്നബി സല്മാന് നാസിര്‍, രണ്ടാം ഉപാധ്യക്ഷന്‍ അലി അഹ്മദ് സായിദ്, പാര്‍ലമെൻറ് നിയമ കാര്യ സമിതി ചെയര്മാന് മുഹമ്മദ് ഈസ അല്‍ അബ്ബാസി, സാമ്പത്തിക കാര്യ സമിതി ചെയര്മാന് അഹ്മദ് സബാഹ് സുലൂം, വിദേശകാര്യ, ദേശീയ പ്രതിരോധ സമിതി ചെയര്മാന് മുഹമ്മദ് ഇബ്രാഹിം അസ്സീസി, സേവന സമിതി ചെയര്മാന് മംദൂഹ് അബ്ബാസ് സാലിഹ്, പരിസ്ഥിതി, പബ്ലിക് യൂട്ടിലിറ്റി കാര്യ സമിതി ചെയര്മാന് ഹമദ് അഹ്മദ് അല്‍ കൂഹ്ജി, പാര്‍ലമെൻറ് സെക്രട്ടറി ജനറല്‍ റാഷിദ് മുഹമ്മദ് ബൂനജ്മ എന്നിവര്‍ പാര്‍ലമെൻറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത്നീതിന്യായ, ഇസ്ലാമിക കാര്യ, ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം ബിന്‍ ഫദ്ല് അല്‍ ബൂഐനൈന്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി എന്നിവരും പങ്കെടുത്തു. 2019-2022 കാലത്തേക്കുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലകള്‍ നിര്‍ണയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.