ബഹ്റൈെൻറ ഇറക്കുമതിയിൽ 11 ശതമാനം കുറവ്
text_fieldsമനാമ: കഴിഞ്ഞ വർഷത്തെ ബഹ്റൈെൻറ വിദേശ വ്യാപാര കണക്കുകൾ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺ മെൻറ് അതോറിറ്റി പ്രസിദ്ധീകരിച്ചു. മൊത്തം ഇറക്കുമതി 11 ശതമാനം കുറഞ്ഞ് 4.984 ബില്യൺ ദീ നാറായി. തലേ വർഷം 5.594 ബില്യൺ ദീനാറിെൻറ ഇറക്കുമതിയാണ് നടത്തിയത്. മൊത്തം ഇറക്കുമതിയിൽ 68 ശതമാനവും 10 മുൻനിര രാജ്യങ്ങളിൽനിന്നാണ്. ഏറ്റവുമധികം ഇറക്കുമതി ചൈനയിൽനിന്നാണ് നടത്തിയത്. 777 മില്യൺ ദീനാറിെൻറ ഇറക്കുമതിയാണ് ചൈനയിൽനിന്നുണ്ടായത്. ആസ്ട്രേലിയ (352 മില്യൺ ദീനാർ), യു.എ.ഇ (349 മില്യൺ) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
അസംസ്കൃത ഇരുമ്പയിരാണ് രാജ്യത്തേക്ക് ഏറ്റവുമധികം ഇറക്കുമതി നടത്തിയത്. അലൂമിനിയം ഒാക്സൈഡ്, കാറുകൾ എന്നിവയാണ് തൊട്ടുപിന്നിൽ. ദേശീയമായി ഉൽപാദിപ്പിച്ച വസ്തുക്കളുടെ കയറ്റുമതിയിൽ നേരിയ വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇൗ വിഭാഗത്തിൽ 2.298 ബില്യൺ ദീനാറിെൻറ കയറ്റുമതിയാണ് നടന്നത്. തലേവർഷം ഇത് 2.286 ബില്യൺ ദീനാറായിരുന്നു. മൊത്തം കയറ്റുമതിയിൽ 77 ശതമാനവും 10 മുൻനിര രാജ്യങ്ങളിലേക്കാണ്. ദേശീയമായി ഉൽപാദിപ്പിച്ച വസ്തുക്കളുടെ കയറ്റുമതി ഏറ്റവുമധികം നടന്നത് സൗദി അറേബ്യയിലേക്കാണ്. അമേരിക്ക, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.