കള്ളപ്പണം വെളുപ്പിക്കൽ: ആദ്യ കേസിൽ പ്രോസിക്യൂഷൻ നടപടി തുടങ്ങി
text_fieldsമനാമ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ആദ്യത്തേതിൽ പ്രോസിക്യൂ ഷൻ നടപടികൾ ആരംഭിച്ചതായി ബഹ്റൈൻ അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫാദെൽ അൽ ബുെഎനൈൻ പ റഞ്ഞു. കേസിൽ ഉൾപ്പെട്ട കോർപറേഷനുകൾക്കും വ്യക്തികൾക്കും എതിരെയാണ് നടപടി. ഇറാൻ സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ബാങ്ക് സദേറത്ത്, ബാങ്ക് മെല്ലി എന്നിവയുടെ നിയന്ത്രണത്തിൽ ആരംഭിച്ച ഫ്യൂച്ചർ ബാങ്ക് എന്ന ബഹ്റൈനി സ്ഥാപനം വഴി കോടിക്കണക്കിന് ഡോളറിെൻറ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന സ്ഥാപനങ്ങളും അന്താരാഷ്ട്ര ഉപരോധം നേരിടുന്ന സ്ഥാപനങ്ങളും അധികൃതരുടെ പരിശോധനകൾ ഇല്ലാതെ അന്താരാഷ്ട്ര ഇടപാടുകൾ നടത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. ബഹ്റൈനിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിയമങ്ങളും ബാങ്കിങ് നിയമങ്ങളും ലഘിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബഹ്റൈൻ ഹൈ ക്രിമിനൽ കോർട്ടിലാണ് കേസിെൻറ വിചാരണ നടക്കുക. മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടരുന്നതിനാൽ പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനും സാധ്യതയുണ്ട്. വിശദ അന്വേഷണത്തിന് കുറ്റകൃത്യത്തിന് ഇരയായ മറ്റ് രാജ്യങ്ങളുടെ സഹായവും തേടുന്നുണ്ട്. നിയമ വിരുദ്ധ ഇടപാടുകൾ ആഗോള ബാങ്കിങ് സംവിധാനത്തെ എങ്ങനെയൊക്കെ ബാധിച്ചു എന്നാണ് മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമായും അന്വേഷിക്കുക. ഫ്യൂച്ചർ ബാങ്കിെൻറ 2018ലെ ഇടപാടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ (സി.ബി.ബി) വിശദമായി പരിശോധിച്ചിരുന്നു. ഫ്യൂച്ചർ ബാങ്കും പ്രമുഖ ഒാഹരി ഉടമകളും നടത്തിയ വൻതോതിലുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയതായി അറ്റോർണി ജനറൽ വ്യക്തമാക്കി. തുടർന്ന് സി.ബി.ബിയും ആഭ്യന്തര മന്ത്രാലയത്തിെൻറ സാമ്പത്തിക അന്വേഷണ യൂനിറ്റും സ്വതന്ത്ര അന്താരാഷ്ട്ര ഏജൻസികളും ഫോറൻസിക് വിദഗ്ധരും ഫ്യൂച്ചർ ബാങ്കിെൻറ ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
ബാങ്ക് സദേറത്തിെൻറയും ബാങ്ക് മെല്ലിയുടെയും നിർദേശ പ്രകാരം ഫ്യൂച്ചർ ബാങ്ക് ആയിരക്കണക്കിന് അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇറാൻ ബന്ധം മറച്ചുവെച്ചായിരുന്നു ഇൗ ഇടപാടുകൾ. സ്വിഫ്റ്റ് സംവിധാനം വഴി പണം കൈമാറ്റം ചെയ്യുേമ്പാൾ നിർബന്ധമായും നൽകേണ്ട വിവരം ബോധപൂർവം മറച്ചുവെച്ചായിരുന്നു ഒരു തട്ടിപ്പ്. ഇൗ രീതിയിൽ 500 കോടി ഡോളറിെൻറ ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തൽ. സ്വിഫ്റ്റ് സംവിധാനത്തിന് പകരം നിഗൂഢമായി മറ്റൊരു രീതിയിൽ പണം അയക്കുകയായിരുന്നു തട്ടിപ്പിെൻറ മറ്റൊരു രീതി. ഇങ്ങനെ 200 കോടി ഡോളറിെൻറ ഇടപാടാണ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകര സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനും എതിരെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ശക്തമായ നടപടി എടുക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ ഗവർണർ റഷീദ് അൽ മറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.