നയതന്ത്ര രംഗത്ത് ബഹ്റൈന്‍ അഞ്ച് നൂറ്റാണ്ടിെൻറ പാരമ്പര്യം –കിരീടാവകാശി
text_fieldsമനാമ: നയതന്ത്ര മേഖലയില്‍ ബഹ്റൈന്‍ അഞ്ച് നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ളതായി കിരീടാ വകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക് തമാക്കി. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് സയാനിയെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമദ് രാജാവ് ഏല്പിച്ച പുതിയ ഉത്തരവാദിത്തം ശരിയായ വിധത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജി.സി.സി സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് ബഹ്റൈന്‍ നയതന്ത്ര മേഖലക്ക് കരുത്തായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയും വളര്‍ച്ചയും വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലൂടെയായിരുന്നു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും ബഹ്റൈെൻറ സ്ഥാനം അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വളര്‍ച്ചക്കും ഉയര്ച്ചക്കുമായി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘമാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം വിലയിരുത്തി. ഹമദ് രാജാവ് തന്നിലേല്പിച്ച ഉത്തരവാദിത്തം പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് ഡോ. അബ്ദുല്ലത്തീഫ് വ്യക്തമാക്കി. കിരീടാവകാശി തനിക്ക് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും പ്രോല്‍സാഹനത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.