Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചൈനക്ക് വിദേശകാര്യ...

ചൈനക്ക് വിദേശകാര്യ മന്ത്രാലയം മാസ്ക്കുകള്‍ നല്‍കി

text_fields
bookmark_border
ചൈനക്ക് വിദേശകാര്യ മന്ത്രാലയം മാസ്ക്കുകള്‍ നല്‍കി
cancel
camera_alt???????? ?????????? ?????????? ??????? ?????????????

മനാമ: ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മാസ്ക്കുകള്‍ നല്‍കി. വിദേശകാ ര്യ മന്ത്രാലയം നല്‍കിയ മാസ്ക്കുകള്‍ ചൈനയിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. അന്‍വര്‍ അല്‍ അബ്ദുല്ല ചൈനീസ് വിദേശ കാര് യ മന്ത്രാലയ പ്രതിനിധികള്‍ക്ക് കൈമാറി. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇവ നല്‍കിയത്.

വ്യക്തി ശുചിത്വത്തോടൊപ്പം മാസ്ക്കുകളുടെ ഉപയോഗവും കൊറോണ ബാധ പ്രതിരോധിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. മാസ്ക്കുകളുടെ കുറവ് പരിഹരിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈെൻറ സഹായത്തിന് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവ പ്രത്യേകം നന്ദി അറിയിച്ചു. സാധ്യമാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രവേശനമില്ല
മനാമ: ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് അടുത്ത 14 ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് നടപടി.

ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ചൈനയിലുള്ള വിനോദസഞ്ചാരികള്‍ക്കാണ് അടുത്ത 14 ദിവസത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ചൈനയില്‍ നിന്ന് മടങ്ങിവരുന്ന ബഹ്റൈനികള്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്. വൈറസ് ബാധയുള്ളിടങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story