Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗെറ്റ് റെഡി......

‘ഗെറ്റ് റെഡി... ഗോ’; ആവേശമായി കായികദിനം

text_fields
bookmark_border
‘ഗെറ്റ് റെഡി... ഗോ’; ആവേശമായി കായികദിനം
cancel
camera_alt??????????? ????????????????????? ??????? ???????????????? ???????????????????????????????????

മനാമ: നാലാമത് കായികദിനാചരണത്തെ രാജ്യം വരവേറ്റത് അത്യാവേശത്തോടെ. മന്ത്രാലയങ ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കായികദിനാചരണത്തോട നുബന്ധിച്ച് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. എല്ലാവർക്കും പെങ്കടുക്കാൻ സൗകര്യമൊരുക്കുന്നതിന് ചൊവ്വാഴ്ച പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിരുന്നു. ‘ഗെറ്റ് റെഡി... ഗോ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കായികദിനാചരണ പരിപാടികൾ ആരോഗ്യകരമായ ജീവിതത്തിന് കായിക ക്ഷമതയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ഒാട്ടം, ഫുട്ബാൾ, ടെന്നിസ്, നടത്തം തുടങ്ങിയ ഒേട്ടറെ ഇനങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിപാടികളിൽ എല്ലാ വിഭാഗം ജനങ്ങളും പെങ്കടുത്തു. നാഷനൽ ഗാർഡിെൻറ എല്ലാ യൂനിറ്റുകളിലും ബ്രിഗേഡുകളിലും കായികദിന പരിപാടികൾ സംഘടിപ്പിച്ചു. മൂന്നു കിലോമീറ്റർ ഒാട്ടമായിരുന്നു പ്രധാന പരിപാടി. നാഷനൽ ഗാർഡ് അംഗങ്ങളിൽ കായികക്ഷമതയുടെ പ്രാധാന്യം കമാൻഡർ ശൈഖ് മുഹമ്മദ് ബിൻ ഇസാ ആൽ ഖലീഫ എടുത്തുപറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിവിധ കായികപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രാലയത്തിനു കീഴിലെ ജീവനക്കാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലും ഫുട്ബാൾ, ടെന്നിസ് ഉൾപ്പെടെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. അൽ നൂർ ഇൻറർനാഷനൽ സ്കൂളിലും കായിക ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കിൻറർഗാർട്ടൻ മുതൽ 12ാം ഗ്രേഡ് വരെയുള്ള കുട്ടികൾ പരിപാടികളിൽ പെങ്കടുത്തു. സിത്ര പാർക്കിൽ സംഘടിപ്പിച്ച നടത്തത്തിൽ അൽ നൂർ സ്കൂളിലെ സ്കൗട്ടുകളും ഗേൾസ് ഗൈഡ് ട്രൂപ്പും പെങ്കടുത്തു. അൽ നജ്മ ക്ലബിൽ കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച പരിപാടികളിലും വിദ്യാർഥികൾ പെങ്കടുത്തു. ലുലു ഹൈപ്പർ മാർക്കറ്റിലും വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. കായികക്ഷമതയുള്ളവരാകാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈൻ എയർപോർട്ട് സർവിസസ് ദോഹ അറാദിൽ വാക്കത്തൺ സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story