കൊറോണ വൈറസ്: 39 പേരെ പരിശോധിച്ചു
text_fieldsമനാമ: കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയമുള്ള 39 പേരെ പരിശോധിച്ചതായി ആരോഗ്യ മന്ത ്രാലയ അണ്ടര്‍ സെക്രട്ടറി വലീദ് അല്‍ മാനിഅ് വ്യക്തമാക്കി. കഴിഞ്ഞമാസം ചൈനയില്‍ കൊറോ ണ വൈറസ് കണ്ടെത്തിയത് മുതല്‍ ഇതുവരെയായി 28 ബഹ്റൈനികളെയും 11 വിദേശികളെയുമാണ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ലബോറട്ടറിയില്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, ഇവരിലാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം സല്‍മാനിയ ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്പ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു.
ഇവര്‍ക്ക് മുന്നിലാണ് ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലീദ് അല്‍ മാനിഅ് വിശദീകരിച്ചത്. ചൈനയിലെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബഹ്റെനില്‍ തിരിച്ചെത്തിയ ഉടന്‍ പരിശോധിക്കുകയും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസം നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇയില്‍ ഏഴുപേര്‍ക്ക് വൈറസ് ബാധ സംശയിക്കുന്നതിനാല്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് സംശയിക്കുന്നവരെ താമസിപ്പിക്കുന്നതിനായി ഇബ്രാഹിം ഖലീല്‍ കാനൂ ഹെൽത്ത് സെൻററില്‍ 47 ബെഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.