വിധിയെ തോൽപിച്ച് വെട്രിവേൽ നാട്ടിലേക്ക് മടങ്ങി
text_fieldsമനാമ: കഴിഞ്ഞ ആഗസ്റ്റില്‍ മത്സ്യ ബന്ധനത്തിനിടെ ബോട്ടിെൻറ എൻജിൻ പൊട്ടിത്തെറിച്ച് ശരീരമാസകലം പൊള്ളലേറ്റു സൽമാനിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയി ലായിരുന്ന വെട്രിവേൽ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് യാത്രയായി. അപകടത്തില്‍ കൂടെ തൊഴില്‍ ചെയ്തിരുന്ന മറ്റു രണ്ടു പേരില്‍ രവിചന്ദ്രന്‍ രംഗസ്വാമി ഗുരുതര പൊള്ളലോടെ സല്‍മാനിയ ആശുപത്രിയില്‍ െവച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന രഞ്ജിത് സാരമായ പരിക്കുകളോടെ നാട്ടിലേക്ക് നേരത്തേ മടങ്ങി. യാത്രചെയ്യാന്‍ പ്രയാസമായിരുന്ന വെട്രിവേല്‍ കഴിഞ്ഞ അഞ്ചു മാസമായി സല്‍മാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി കഴിയുകയായിരുന്നു. വിധിയെ ഇച്ഛാശക്തികൊണ്ടും സഹജീവികളുടെ കരുതലോടെയും പൊരുതിത്തോൽപിച്ചാണ് കഴിഞ്ഞ ദിവസം വെട്രിവേല്‍ നാട്ടിലേക്ക് യാത്രയായത്.
നാട്ടിലെ കടബാധ്യതമൂലം എട്ടു മാസം മുമ്പ് ബഹ്റൈനിൽ എത്തിയ ഇദ്ദേഹത്തിന് മൂന്നുമാസം മാത്രമാണ് ജോലി ചെയ്യാനായത്. സൽമാനിയ ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിലൂടെയും പ്രതീക്ഷ ബഹ്റൈെൻറ പ്രവര്‍ത്തകരുടെ സഹായത്തിലൂടെയും അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞു. വെട്രിവേലിനെ നാട്ടിലേക്കു യാത്രയാക്കാൻ പ്രതീക്ഷ ബഹ്റൈെൻറ പ്രവർത്തകരുമുണ്ടായിരുന്നു. സ്പോൺസറുടെ സഹായത്തോടെയാണ് പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകർ യാത്രാരേഖകള്‍ വേഗത്തില്‍ ശരിയാക്കിയത്. തുടര്‍ചികിത്സക്ക് സുമനസ്സുകളുടെ സഹായത്താല്‍ 1,10,500 രൂപ സമാഹരിച്ച് നല്കി. കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റ്കൂടി അദ്ദേഹത്തിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.