Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുരക്ഷയും...

സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ പൊലീസിൻെറ പങ്ക് അഭിനന്ദനാർഹം –ഹമദ് രാജാവ്

text_fields
bookmark_border
സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ  പൊലീസിൻെറ പങ്ക് അഭിനന്ദനാർഹം –ഹമദ് രാജാവ്
cancel
camera_alt????????????? 100?? ????????????????? ??????????????? ????????? ??????? ???? ???? ??? ??????

മനാമ: രാജ്യത്തിെൻറ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ പൊലീസിെൻറ പങ്ക് അഭിനന്ദനാർഹമാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈന്‍ പൊലീസ് 100ാം വാര്‍ഷികാഘോഷ പരിപാടിയുടെ രക്ഷാധികാരം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും മാർഗദീപങ്ങൾ ആകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരവും അർപ്പിച്ചു. പൊലീസ് രാജ്യത്ത് ദേശീയ വികസനത്തിെൻറ മൂലക്കല്ലാകുകയും സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ നാഷനല്‍ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ,

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. സ്റ്റേഡിയത്തിൽ എത്തിയ ഹമദ് രാജാവിനെ ആഭ്യന്തരമന്ത്രി ലഫ്.ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബഹ്റൈൻ പൊലീസിെൻറ രൂപവത്കരണത്തിനുശേഷമുള്ള 100ാം വാർഷികത്തിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ നടന്നുവരുകയാണ്. പൊലീസിെൻറ ചരിത്രവും നവീകരണവും വികസനവും സുരക്ഷാപ്രകടനങ്ങളെല്ലാം ഇൗ ആഘോഷത്തിെൻറ ഭാഗമായ പ്രവർത്തനങ്ങളിൽ ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്. 1919ലെ ഭരണാധികാരിയായിരുന്ന ശൈഖ് ഇൗസ അലി ആൽ ഖലീഫയുടെ ഉത്തരവിലൂടെയാണ് ബഹ്റൈൻ പൊലീസ് രൂപംകൊണ്ടത്.

രാജ്യത്തിെൻറ സുരക്ഷക്കുവേണ്ടി പൊലീസിെൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ 1920ൽ പൊലീസ് നിയമം അംഗീകരിച്ചു. അതിനുശേഷം രാജ്യത്തിെൻറ സുരക്ഷാമേഖലകളിലും സേവനങ്ങളിലും നാഴികക്കല്ലായി ബഹ്റൈൻ പൊലീസ് നിലകൊള്ളുകയാണ്. സുരക്ഷിതത്വം നൽകുന്നതിനൊപ്പം വിവിധ സേവനപ്രവർത്തനങ്ങളിലും പൊലീസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സുരക്ഷ, ബോധവത്കരണം, മികച്ച കുറ്റാന്വേഷണരീതികൾ, വ്യവസായിക രഹസ്യാന്വേഷണ ശൈലികൾ എന്നിവയും ബഹ്റൈൻ പൊലീസിെൻറ പ്രവർത്തനങ്ങളെ വേറിട്ടതാക്കുന്നു. ഇക്കാര്യങ്ങൾ ആഘോഷ പരിപാടികളിൽ വിശദീകരിക്കപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story