ഗള്‍ഫ് കപ്പ്: ഇറാഖിനെ തകർത്ത് ബഹ്റൈന്‍ ഫൈനലില്‍
text_fieldsമനാമ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ആദ്യ സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറാഖിനെ തോൽപിച്ച് ബഹ്റൈന്‍ ഫൈനലില്‍ കടന്നു. നിശ്ചിതസമയത്ത് രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിലായ ഇറാഖും ബഹ്റൈനും എക്സ്ട്രാ ടൈമിലും ഗോള്‍ നേടാനാവാതെ വന്നതോടെയാണ് പെനാല്‍റ്റിയിലേക്ക് മാറിയത്. ഇറാഖിെൻറ മുഹമ്മദ് ഖാസിമിെൻറ ഷൂട്ട് ലക്ഷ്യം കാണാതെ പോയതോടെ കളി പൂര്‍ത്തിയായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബഹ്റൈന്‍ അഞ്ചുഗോളുകളും ഇറാഖ് മൂന്നു ഗോളുകളും നേടി. ആറാം മിനിറ്റില്‍ ഇറാഖിെൻറ സ്ട്രൈക്കര്‍ മുഹന്നദ് അലിയാണ് ആദ്യം വല കുലുക്കിയത്. കിട്ടിയ ഫ്രീകിക്കിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ ഇറാഖ് ആദ്യ ഗോള്‍ നേടുകയായിരുന്നു. പതിനാലാം മിനിറ്റില്‍ ബഹ്റൈെൻറ പത്താം നമ്പര്‍ താരം എ അല്‍ മലൂദില്നിന്ന് കിട്ടിയ പാസിലൂടെ പ്രതിരോധ നിരക്കാരന് അബ്ദുല്ല അല്‍ ഹസ്അ സുന്ദരമായ ഹെഡറിലൂടെ ഗോള്‍ മടക്കി. പതിനാലാം നമ്പര്‍ താരം എ അത്വാനില്‍ നിന്നും പന്ത് സ്വീകരിച്ചെത്തിയ മിഡ്ഫീല്‍ഡര്‍ ഇബ്രാഹിം ബായെഷ് ഇറാഖിന് വേണ്ടി പതിനെട്ടാം മിനിറ്റില്‍ ലീഡുയര്‍ത്തി.
മൈതാന മധ്യത്തില്‍നിന്നും അത്വാനില്നിന്നും ലഭിച്ച ലോങ് പാസ് കണക്ട് ചെയ്ത മിഡ്ഫീല്‍ഡര്‍ ഇബ്രാഹിം ബായെഷ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നും ഉയര്‍ത്തിയടിച്ച പന്ത് നിലംതൊട്ട് ഗോളിയില്ലാത്ത പോസ്റ്റിനകത്തേക്ക് കയറുകയായിരുന്നു. ആദ്യപകുതിയിലെ അധികസമയത്ത് ബഹ്റൈന്‍ രണ്ടാമതും ഗോള്‍ മടക്കിയതോടെ ഇടവേളയില്‍ പിരിയുമ്പോള്‍ ഇരു ടീമും രണ്ടുഗോളുകള്‍ വീതം നേടി തുല്യമായി. ബഹ്റൈനിെൻറ അഞ്ചാം നമ്പര്‍ താരം ബുഗാമ്മറില്നിന്നും കിട്ടിയ പന്ത് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ജാസിം മര്‍ഹൂന്‍ വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാനാവാതെ രണ്ടു ടീമുകളും പോരാടുകയായിരുന്നു. അഞ്ചു മിനിറ്റ് അധിക സമയം ലഭിച്ചിട്ടും ഇരുടീമുകള്‍ക്കും മുന്‍തൂക്കം ലഭിക്കാതിരുന്നതോടെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം ബഹ്റൈനാണ് തുടങ്ങിയത്. ബഹ്റൈനിെൻറ മുഹമ്മദ് അല്‍ ഹര്‍ദാനും ജാസിം അല്‍ ശൈഖും മുഹമ്മദ് മര്തൂനും തിയാഗോ അഗസ്റ്റോയും അലി മദാനും ഗോളുകള്‍ നേടി. ഇറാഖിെൻറ അലി ഫാഇദ് അതിയ്യയും ദുര്‍ഗാം ഇസ്മാഈലും ഇബ്രാഹിം ബായെഷും ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഖാസിമിേൻറത് ഗോളായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.