Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂന്നര...

മൂന്നര പതിറ്റാണ്ടിനുശേഷം സുന്ദരേശൻ ഇന്ന് നാട്ടിലേക്ക്

text_fields
bookmark_border
മൂന്നര പതിറ്റാണ്ടിനുശേഷം സുന്ദരേശൻ ഇന്ന് നാട്ടിലേക്ക്
cancel
camera_alt????????? ??????? ???????????? ???? ?????????????????????

മനാമ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ജന്മനാട്ടിൽ പോകാനാകാതെ ബഹ്റൈനിൽ ദുരിതജീവിതവുമായി കഴിഞ്ഞ പത്തനംതിട്ട അട ൂർ സ്വദേശി സുന്ദരേശൻ (57)വ്യാഴാഴ്ച നാട്ടിലേക്കു പോകും. കഴിഞ്ഞ ഏഴു വർഷമായി തന്നെ മുറിയിൽ താമസിപ്പിച്ച്, ഭക്ഷ ണവും മരുന്നും വസ്ത്രവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലക്ക് ഹൃദയംന ിറയെ നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിെൻറ മടക്കം. ഒപ്പം സഹായഹസ്തം നൽകിയ ബഹ്റൈൻ അധികാരികൾക്കും നീതിപീഠത് തിനും ഇന്ത്യൻ എംബസിക്കും മലയാളി സാമൂഹിക പ്രവർത്തകർക്കും സുന്ദരേശൻ കടപ്പാട് അറിയിക്കുന്നു. കഴിഞ്ഞ വർഷം പ്രധാന കേസിൽ, കോടതി സുന്ദരേശന് അനുകൂലമായി വിധിച്ചതോടെയാണ് നാട്ടിലേക്കുള്ള യാത്രക്ക് വഴി തെളിഞ്ഞത്. എന്നാൽ, ഒന്നിലധികം കേസുകളിലെ നൂലാമാലകൾ അഴിക്കാനും അതിെൻറ പിഴ അടച്ചുതീർക്കാനും ഇതുവരെ കാക്കേണ്ടിവന്നു.

കഴിഞ്ഞ വർഷം ‘ഗൾഫ് മാധ്യമ’ത്തിൽക്കൂടിയാണ് സുന്ദരേശെൻറ കഥ പുറംലോകം അറിഞ്ഞത്. ഒരുകാലത്ത് നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട സാമൂഹിക പ്രവർത്തകനും മികച്ച തുന്നൽക്കാരനുമായിരുന്ന സുന്ദരേശൻ തെൻറ 20ാം വയസ്സിലാണ് ബഹ്റൈനിൽ എത്തിയത്. ചില മലയാളികളുടെ ചതി കാരണം ജീവിതം തകരുകയും, തുടർന്ന് സ്വദേശിയുടെ തെറ്റിദ്ധാരണക്കും അതുമൂലം കേസുകളിൽപെടുകയും ചെയ്ത അനുഭവമാണ് ഇദ്ദേഹത്തിെൻറ ജീവിതം തകർത്തത്. ബഹ്റൈനിൽ വന്നശേഷം മലയാളിയായ ഏജൻറിെൻറ കൈയിൽ വിസയും മറ്റു രേഖകളും നൽകി ആറുമാസം ജോലിക്കായി കാത്തിരുന്നു. ലഭിക്കാതെ വന്നപ്പോൾ മറ്റൊരു മലയാളിയുടെ തുന്നൽക്കടയിൽ ജോലിക്കു പോയി. അയാളുടെ വാക്ക് വിശ്വസിച്ച് നാട്ടിലെ ബന്ധുക്കളിൽനിന്നും പണം വരുത്തിച്ച് തുന്നൽക്കട ഏറ്റെടുത്തു.

എന്നാൽ, കെട്ടിട ഉടമ പിന്നീട് ഇൗ കടയുടെ കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വാടക കൂട്ടിച്ചോദിച്ചു. അതിന് കഴിയാത്തതിനാൽ താൻ പണം കൊടുത്ത് വാങ്ങിയ സാധനങ്ങളുമായി കടയൊഴിഞ്ഞുവെന്നാണ് സുന്ദരേശൻ പറയുന്നത്. ഇതിനുേശഷം കെട്ടിട ഉടമ തെൻറ കടയിലെ സാധനങ്ങൾ മോഷ്ടിച്ചതായി പരാതി നൽകുകയും തുടർന്ന് സുന്ദരേശന് യാത്രാവിലക്ക് വരുകയും ചെയ്തു. ഇതിനെ തുടർന്ന് മാതാപിതാക്കൾ മരിച്ചപ്പോൾപോലും നാട്ടിൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിസയും പാസ്പോർട്ടും ഒന്നുമില്ലാതെ തികച്ചും അനാഥനായി ജീവിച്ച സുന്ദരേശൻ ഒട്ടകഫാമുകളിലെത്തി ഒട്ടകങ്ങളുടെ തീറ്റയും കഴിച്ച് കഴിഞ്ഞുകൂടുകയായിരുന്നു.

ഇൗ വിവരം അറിഞ്ഞ് വർഷങ്ങൾക്കുമുമ്പ് സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂല സുന്ദരേശനെ കൂട്ടിക്കൊണ്ടുവന്നതോടെയാണ് ദുരിതജീവിതത്തിന് അറുതിയായത്. സോറിയാസിസ് ബാധിച്ച് അവശനായ അദ്ദേഹത്തെ സലാം ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു. സുന്ദരേശെൻറ കേസ് തീർക്കാനുള്ള വർഷങ്ങൾ നീണ്ട പരിശ്രമത്തിലായിരുന്നു സലാം. ഇതിന് തെൻറ തുച്ഛവരുമാനത്തിൽനിന്നുള്ള ഒരു പങ്ക് അദ്ദേഹം ചെലവിട്ടു. സുന്ദരേശൻ ഇപ്പോഴും സോറിയാസിസിൽനിന്ന് മോചിതനായിട്ടില്ല. വീടോ ഭൂമിയോ ഇല്ലാത്ത സുന്ദരേശന് നാട്ടിൽ എത്തിയാൽ സ്ഥലം എം.പി വീടുെവക്കാൻ സഹായിക്കാമെന്നും തയ്യൽമെഷീൻ വാങ്ങി നൽകാമെന്നും ബഹ്റൈൻ സന്ദർശനവേളയിൽ വാഗ്ദാനം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story