നിക്ഷേപസംരംഭങ്ങള്‍ ശക്തിപ്പെടുത്തണം –ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ്
text_fieldsമനാമ: അറബ് രാഷ്ട്രങ്ങളില്‍ നിക്ഷേപ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവ ര്ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് ഹമദ് രാജാവിെൻറ പ്രതിനിധിയും പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ആല് ഖലീഫ വ്യക്തമാക്കി. 16ാമത് അറബ് സംരംഭകത്വ നിക്ഷേപക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ പദ്ധതിയെക്കുറിച്ച് അദ്ദേഹം പരിചയപ്പെടുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടനുസരിച്ചാണ് ഇത്തരമൊരു പദ്ധതി തയാറാക്കിയിട്ടുള്ളത്. രാജ്യത്തിെൻറ ബഹുമുഖമായ വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതി നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കുകയും വ്യാപാരരംഗത്ത് ഗതിവേഗം കൈവരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാലാമത് വ്യവസായിക സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിനും യുവാക്കളെയും സ്ത്രീകളെയും ഈ രംഗത്ത് കൂടുതലായി ഉപയോഗപ്പെടുത്തുകയും ചെയ്യും. റിട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ച ഫോറത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 500ഓളം സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്. പുതിയ സംരംഭകര്‍ക്ക് അവസരം നല്‍കുന്നതിനും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തംകീന്‍’ തൊഴില്‍ ഫണ്ട് വഴി തദ്ദേശീയ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും വിജയപാതയിലാണ്. യു.എന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻറ് ഓര്‍ഗനൈസേഷനുമായി കഴിഞ്ഞ 20 വര്‍ഷമായി ബഹ്റൈന്‍ സഹകരിക്കുന്നുണ്ട്. 1996ല്‍ യു.എന്‍ ഡെവലപ്മെൻറ് ഓര്ഗനൈസേഷന് ഓഫിസ് ബഹ്റൈനില്‍ ആരംഭിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 52 രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ യു.എന്‍ പദ്ധതികള്‍ ബഹ്റൈനിലും നടപ്പാക്കാന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.