മന്ത്രിസഭ യോഗം: സര്‍ക്കാര്‍ ഫോറം വിജയകരമായത് നേട്ടം
text_fieldsമനാമ: സര്‍ക്കാര്‍ ഫോറം വിജയകരമായത് നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ ഗുദൈബിയ പാലസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ ഗവൺമെൻറ് ഫോറത്തിെൻറ വിജയമാണ് കാര്യമായി ചര്‍ച്ചചെയ്തത്. സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫോറം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ഫോറത്തേക്കാള് മികവ് ഇപ്രാവശ്യം പുലര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നും വിലയിരുത്തി.
ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍-ബഹ്റൈന്‍ സംയുക്ത ഫോറത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രസക്തമായെന്ന് കാബിനറ്റ് വിലയിരുത്തി. വളര്‍ച്ചക്കും വികാസത്തിനും സമാധാനവും ശാന്തിയും അനിവാര്യമാണെന്ന സന്ദേശവും അതിലേക്കുള്ള ക്ഷണവുമായിരുന്നു അദ്ദേഹത്തിെൻറ വാക്കുകളിലുണ്ടായിരുന്നത്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. എല്ലാ വര്‍ഷവും ഏപ്രില്‍ അഞ്ചിന് ലോക മനസ്സാക്ഷി ദിനമായി ആചരിക്കാനുള്ള തീരുമാനവും പ്രധാനമന്ത്രിയുടെ നിര്ദേശമനുസരിച്ചുകൊണ്ടാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനും അവരുടെ തൃപ്തി നേടുന്ന തരത്തിലുള്ളതായിരിക്കാന് ശ്രദ്ധിക്കണമെന്നും മന്ത്രിമാരോട് പ്രധാനമന്ത്രി ഉണര്‍ത്തി.
സേവനം ആവശ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിമാരോട് ആവശ്യപ്പെട്ടു. സമാഹിജ്, ദേര്‍ എന്നീ പ്രദേശങ്ങളില്‍ റോഡ് വികസനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണകാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്കി. 2019 രണ്ടാം പാദത്തിലെ വിശദ സാമ്പത്തിക റിപ്പോര്‍ട്ട് ധനകാര്യ മന്ത്രി സഭയില്‍ അവതരിപ്പിച്ചു. എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സാമ്പത്തിക മേഖലക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീ
കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.