ഇന്ത്യൻ സ്‌കൂൾ ‘തരംഗ് 2019 കലോത്സവം’ തുടങ്ങി
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായ ‘തരംഗ് 2019’ കലോത്സവത്തിന് ഇന്ത്യൻ സ്‌കൂളിൽ തുടക്കമ ായി. 2500 ലേറെ വിദ്യാർഥികൾ 130 ഓളം ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു വേദികളിയായി നടക്കുന്ന കലോത്സവത്തിെൻറ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ മൂന്നിന് നടക്കും. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ് , സി.വി രാമൻ എന്നീ ഗ്രൂപുകളാണ് കലോത്സവത്തിൽ മത്സരിക്കുന്നത്.
ആറു മുതൽ 17 വരെയുള്ള വിദ്യാർഥികളെ എ,ബി,സി,ഡി എന്നിങ്ങനെ തിരിച്ചാണ് മത്സരം. അടുക്കും ചിട്ടയോടെയും കലോത്സവം നടത്താൻ സ്‌കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. അതാതു മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിധികർത്താക്കളെ കലോത്സവത്തിനായി നിയോഗിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇൗസ ടൗൺ, റിഫ എന്നിങ്ങനെ രണ്ടു കാമ്പസുകളിലായി 12250 വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിലെ കലോത്സവത്തിെൻറ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്‌കൂൾ സംഘാടക സമിതി കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.