വസ്തു കൈമാറ്റ രജിസ്േട്രഷന് ആധാർ; പ്രവാസികൾ ആശങ്കയിൽ
text_fieldsമനാമ: കേരളത്തിൽ വസ്തു കൈമാറ്റ രജിസ്േട്രഷന് ആധാർ നിർബന്ധമാക്കാനുള്ള തീരുമാനം ആധാർ കാർഡ് ഇല്ലാത്ത ബഹു ഭൂരിപക്ഷം പ്രവാസികളിലും ആശങ്ക ഉണ്ടാക്കുന്നു. ഇത് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് ബഹ്റൈനിലെ പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. നാട്ടിൽ സ്ഥിര താമസക്കാർക്കാണ് ആധാർ ലഭിക്കുക എന്നതിനാൽ പ്രവാസികളിൽ പലർക്കും ആധാർ കാർഡ ് ഇല്ല. അതിനാൽ ഒാരോ ഗവൺമെൻറ് കാര്യത്തിനും ആധാർ നിർബന്ധമാക്കുന്നു എന്ന വാർത്ത വരുേമ്പാൾ പ്രവാസികൾ അതിനെ ആശങ്കേയാടെയാണ് കാണുന്നത്. നിലവിൽ വസ്തു വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വോട്ടർ െഎ.ഡികാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ തുടങ്ങിയവയാണ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്ന
ത്.
എന്നാൽ കേരളത്തിൽ വസ്തു ഇടപാടിന് ആധാർ മാത്രം തിരിച്ചറിയൽ രേഖയാക്കാനാണ് റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ എടുത്തിരിക്കുന്നത്. ആദ്യഘട്ടമായി വിലയാധാരം രജിസ്റ്റർ െചയ്യുന്ന വസ്തുക്കൾക്ക് ആധാർ നിർബന്ധമാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അറിയുന്നു. അതേസമയം, പ്രവാസികളെ പരിഗണിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് അവിവേകമാണെന്ന് പ്രവാസലോകത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വസ്തു വാങ്ങുന്നവരിലും വിൽക്കുന്നവരിലും പ്രവാസികളുടെ എണ്ണം വളരെ വലുതാണ്. അതിനാൽ പ്രവാസികൾക്ക് എല്ലാം ആധാർ നൽകാനുള്ള നടപടി സ്വീകരിക്കുകയോ, അല്ലെങ്കിൽ പ്രവാസികൾക്ക് വസ്തു കൈമാറ്റ രജിസ്േട്രഷന് പാസ്പോർട്ട് ഉപയോഗിക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
പ്രവാസിക്ക് സ്വന്തം നാട്ടിൽ നിക്ഷേപം നടത്താൻ ഏറ്റവും ആവശ്യം വേണ്ടത് വസ്തുവിെൻറ കൈമാറ്റമാണ്. പ്രവാസികൾ തങ്ങളുടെ ഭൂമി വിറ്റോ, പുതിയത് വാങ്ങുകയോ ചെയ്താണ് പുതിയ സംരംഭങ്ങളുടെ ആദ്യഘട്ടം രൂപപ്പെടുത്തുന്നത് എന്നിരിക്കെ വരാൻപോകുന്ന നിയമം തലേവദനയാകും എന്നതിൽ സംശയമില്ല. പ്രവാസികൾക്ക് തേനും പാലും ഒഴുക്കുമെന്ന് പറയുന്ന ഗവൺമെൻറുകൾ പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങൾക്ക് മുന്നിൽ ചുവപ്പ്നാടകൾ സൃഷ്ടിക്കുന്നത് പതിവാണെന്നത് സ്ഥിരം പരാതിയാണ്. കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയത്തിൽ വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ ലളിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഗവൺമെൻറ് പറഞ്ഞിരുന്നതാണ്. എന്നാൽ ബഹ്റൈനിലുള്ള പത്തനംതിട്ടക്കാരനായ പ്രവാസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രാഥമിക സമയത്ത് നിഷേധിച്ചത്, ഗൃഹനാഥന് ആധാർ കാർഡ് ഇല്ലാത്തതിെൻറ പേരിലായിരുന്നു. ഇതിനെ തുടർന്ന് തുടർന്ന് നഷ്ടപരിഹാരം കിട്ടാനുള്ള നടപടി ക്രമങ്ങൾക്കായി പ്രവാസി കമ്മീഷൻ ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.