വാറ്റ് രണ്ടാംഘട്ടം ജൂലൈ ഒന്നുമുതൽ
text_fieldsമനാമ: ബഹ്റൈനിൽ മൂല്യവർധിത നികുതി(വാറ്റ്)യുടെ രണ്ടാംഘട്ടം ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഇതിെൻറ ഭാഗമായി വർഷം 500,000 ദിനാറിൽ കൂടുതൽ വിറ്റുവരവുള്ള ചെറുകിട വ്യാപാരി, ഇടത്തരം വ്യവസായികൾ വ്യാഴാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യണ ം. ഇവരുടെ ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള നികുതി ജൂലൈ ഒന്നുമുതൽ നടപ്പാകുമെന്നും അധികൃതർ അറിയിച്ചിട്ടു ണ്ട്. രണ്ടാംഘട്ടത്തിൽ ഇതിനകം നിരവധി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ ചെയ്യാനുള്ള തിരക് കിലാണ് മറ്റുള്ളവരും. എന്നാൽ പുതിയ നികുതി സംബന്ധിച്ച ബോധവത്കരണം കൃത്യമായി ഉണ്ടാകുന്നുണ്ടെങ്കിലും വിപണിയിലും വ്യാപാരികൾക്കിടയിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
മൂന്നാംഘട്ടം ജനുവരി ഒന്ന് മുതലായിരിക്കും ആരംഭിക്കുക. 37,500 ബഹ്റൈൻ ദിനാർ മുതൽ അഞ്ച് ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരി,വ്യവസായികളെയാണ് ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവർ ഡിസംബർ 20നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh)ലഭ്യമാണ്. കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് വാറ്റ് നടപ്പാക്കിയത്.
അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള സ്ഥാപനങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. അതേസമയം അടിസ്ഥാന ചരക്ക് സേവന മേഖലയെ വാറ്റ് ബാധിച്ചിട്ടില്ല. വാറ്റിൽ ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും ഉൾപ്പെട്ടിട്ടില്ല. വാറ്റ് ബാധിക്കാത്ത 94 ചരക്ക്^സേവനങ്ങൾ ഏതെല്ലാമാണെന്ന് ഗവൺമെൻറ് വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നടപ്പായി ആറ് മാസം പിന്നിടുേമ്പാൾ ബാങ്കിങ് ഇടപാടുകളെയും വാറ്റ് ബാധിച്ചിട്ടില്ല. വായ്പ പലിശ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങിയവക്കോ എ.ടി.എം വഴിയുള്ള ഇടപാടുകൾക്കോ വാറ്റ് ഉണ്ടാകില്ലെന്ന് ഗവൺമെൻറ് ആദ്യമെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ സേവനങ്ങൾ വാറ്റിതര മേഖലയിലാണ് വരുന്നത്.
വാറ്റ് നടപ്പാക്കാനാകുന്ന രൂപത്തിൽ അധികൃതർ ഇ^കസ്റ്റംസ് ക്ലിയറൻസ് സംവിധാനങ്ങൾ മാറ്റിയിരുന്നു. ടെലികമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ, വസ്ത്രം, തുണി, ഹോട്ടൽ, റെസ്റ്റോറൻറ്, വാഹനങ്ങൾ എന്നിവക്ക് അഞ്ചുശതമാനമാണ് വാറ്റ് ഏർപ്പെടുത്തിയിട്ടുള്ളത് . എന്നാൽ, ഭക്ഷണ വിഭവങ്ങൾ, പുതിയ കെട്ടിട നിർമാണം,ആരോഗ്യ സേവനം, പ്രാദേശിക ഗതാഗത സേവനം, എണ്ണ^വാതക മേഖല എന്നിവക്ക് ബഹ്റൈനിൽ വാറ്റ് ബാധകമാകില്ല. സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങൾ നൽകാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന് വാറ്റില്ലാതെ കൊണ്ടുവരാമെന്ന് കസ്റ്റംസ് വിഭാഗം മുെമ്പ അറിയിച്ചിരുന്നു. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.