Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരതീഷ് വരക്കുന്നു;...

രതീഷ് വരക്കുന്നു; സ്വപ്നങ്ങളെ മുറുകെപ്പിടിച്ച്

text_fields
bookmark_border
രതീഷ് വരക്കുന്നു; സ്വപ്നങ്ങളെ മുറുകെപ്പിടിച്ച്
cancel
camera_alt?????? ???????????

മനാമ: 15 വർഷമായി രതീഷ് കക്കട്ടിൽ പ്രവാസിയായിട്ട്. മനാമ ഗോൾഡ് സൂഖിലെ ജൂവലറി വർക്ക്ഷോപ്പിൽ ജീവനക്കാരനായ ഇൗ യുവാവ് ഒഴിവുനേരം കിട്ടുേമ്പാൾ ചിത്രകലക്കുവേണ്ടി ചെലവിടും. അങ്ങനെ വരച്ചുകൂട്ടിയ പോർട്രയിറ്റുകൾ രതീഷി െൻറ മുറിയിൽ നിറഞ്ഞിരിക്കുകയാണ്. രാജാവ് ഹമദ് ബിൻ ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാ ൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, എഴുത്തുകാരൻ എം.ടി.വാസുേദവൻ നായർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രശസ്തരായ ഒേട്ടറെപ്പേരുടെ ചിത്രങ്ങൾ വരച്ചുകഴിഞ്ഞു.

രതീഷ് വരച്ച മമ്മൂട്ടിയുടെ പോർട്രയിറ്റ് അദ്ദേഹത്തെ കാണിച്ച് ഒപ്പിട്ട് വാങ്ങാനും അഭിനന്ദനം നേടാനും ഇൗയിടെ നടന്ന ‘ഹാർമോണിയസ് കേരള’വേദിയിൽ അവസരമൊരുങ്ങിയിരുന്നു. മോഹൻലാൽ വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ എത്തിയപ്പോഴും രതീഷ് അദ്ദേഹത്തിെൻറ ചിത്രം കാണിച്ച് അതിൽ ഒപ്പിട്ട് വാങ്ങിയിരുന്നു. ബഹ്റൈനിൽ രണ്ടുതവണ തെൻറ ചിത്ര പ്രദർശനം രതീഷ് സംഘടിപ്പിച്ചു. വിപുലമായ രീതിയിൽ ചിത്രപ്രദർശനം ബഹ്റൈനിലും നാട്ടിലും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ചെലവഴിക്കാനുള്ള സമയം ലഭിക്കുന്നില്ല എന്നതാണ് പ്രധാനപ്രശ്നം. രതീഷിന് ഒരു വീട് നിർമ്മിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.

അത് പൂർത്തീകരിച്ചശേഷം ചിത്രകലക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനും ഇൗ രംഗത്ത് കൂടുതൽ പഠനം നടത്തണമെന്നും ആഗ്രഹമുണ്ട്. ചിത്രകല പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് രതീഷിെൻറ വലിയ സങ്കടങ്ങളിലൊന്ന്. ഇല്ലായ്മകൾ കാരണം പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ തൊഴിൽ മേഖലയിലേക്ക് കടക്കുകയായിരുന്നു. എങ്കിലും ചിത്രകലയിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ച് ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്യണം എന്ന മോഹമാണ് രതീഷിനെ സദാനയിക്കുന്നതും. രതീഷിെൻറ ഭാര്യ രമിതയും ഏക മകൻ സൂര്യദേവും നാട്ടിലുണ്ട്. രതീഷിെൻറ ഫോൺ നമ്പർ: 34141656

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story