ഉറ്റവർ അറിയാതെ അജ്മലിെൻറ മൃതദേഹം മോർച്ചറിയിൽ കിടന്നത് നാലുനാൾ
text_fieldsമനാമ: നാലുദിവസങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി അജ്മൽ തയ ്യുല്ല പറമ്പിലി (30)െൻറ മൃതദേഹം മോർച്ചറിയിൽ നാലുദിവസം സൂക്ഷിച്ചിട്ടും മരണ വിവരം ബന്ധുക്കൾ അറിഞ്ഞില്ല. സ് വകാര്യ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനായിരുന്ന ഇദ്ദേഹം ചെറിയ പെരുന്നാൾ ദിനത്തിലാണ് പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത്. അൽ ഫതാഹ് ഹൈവേയിൽ റോഡ് മുറിച്ച് കടക്കുേമ്പാഴായിരുന്നു അപകടം. മരണ വിവരം ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ തങ്ങൾ മരണ വിവരം അറിഞ്ഞിരുന്നില്ലെന്ന് അജ്മലിെൻറ ബന്ധുക്കൾ പറഞ്ഞു. അജ്മലിെൻറ മാതാവ് നാട്ടിൽനിന്നും മകനെ ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ് ബഹ്റൈനിലുള്ള ബന്ധുക്കളെ വിളിച്ചപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. അജ്മലിനെ ഫോണിൽ വിളിച്ചിട്ടും താമസ സ്ഥലത്തും ചെന്ന് അന്വേഷിച്ചിട്ടും വിവരം ലഭിക്കാതെ വന്നതിനെ തുടർന്ന് ഗുദൈബിയ പോലീസ് സ്േറ്റഷനിൽ റിപ്പോർട്ട് ചെയ്തുവത്രെ.
ഇവിടെ നിന്നുള്ള നിർദേശ പ്രകാരം ഹൂറ പോലീസ് സ്േറ്റഷനിൽ എത്തിയപ്പോഴാണ് മരണവിവരം സ്ഥിരീകരിച്ചതെന്ന് ബന്ധുക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അവർ അറിയിച്ചു. അജ്മലിെൻറ പിതാവ് കുഞ്ഞുഹസൻ, മാതാവ് സഫിയ. സഹോദരങ്ങൾ: അജ്നാസ് (ബഹ്റൈൻ), തസ്നി. അജ്മലിെൻറ ഭാര്യ: തമന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.