ജി.സി.സി ഉച്ചകോടിയിൽ ഹമദ് രാജാവ് പെങ്കടുത്തത് ഗുണംചെയ്തു -വിദേശകാര്യ മന്ത്രി
text_fieldsമനാമ: ജി.സി.സി, അറബ് ഉച്ചകോടികളില്‍ ഹമദ് രാജാവ് പങ്കെടുത്തത് നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരമേകിയതായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. സൗദി രാജാവിെൻറ ക്ഷണമനുസരിച്ചായിരുന്നു ഹമദ് രാജാവ് ഇതില്‍ പങ്കെടുത്തത്. സൗദിയുമായി നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സന്ദര്‍ശനം കാരണമായെന്ന് അദ്ദേഹം വിലയിരുത്തി.
വിവിധ വിഷയങ്ങളില്‍ സൗദിയുടെ നിലപാട് ഏറെ സുപ്രധാനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മേഖലയിലെ മുഴുവന്‍ വെല്ലുവിളികളും നേരിടാന്‍ കരുത്ത് നേടണമെന്നതായിരുന്നു ഉച്ചകോടിയുടെ കാതല്‍. മേഖലയിലെ വിവിധ രാഷ്്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മികച്ച അയല്‍പക്ക ബന്ധവും കാത്തു സൂക്ഷിക്കാനാണ് മേഖലയിലെ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.
എന്നാൽ ദുര്‍ബലമായ പങ്കാളിത്തമാണ് ഖത്തറിെൻറ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി ഇറക്കിയ പ്രസ്താവനയോടും ഖത്തറിെൻറ ശക്തമായ പിന്തുണ കാണാന്‍ കഴിഞ്ഞിട്ടില്ല. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാക്കുന്ന നിലപാട് ഖത്തറിെൻറ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കുന്ന തരത്തിലുള്ള നടപടികളും ഇതുമൂലം ഉണ്ടായിട്ടില്ല. പ്രതിസന്ധി അതേപടി തുടരാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. ഖത്തര്‍ ജനതയുടെ താല്‍പര്യത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് മറ്റ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.