മുൻ വർഷത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞതായി ഇ.ഡി.ബി ബോർഡ് യോഗം
text_fieldsമനാമ: മുൻ വർഷത്തിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലോടെ ഇക്കണോമിക് വികസന ബോർഡിെൻറ സുപ്രധാന യോഗം നടന് നു. യോഗത്തിൽ കിരീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയും ഇക്കണോമിക് വികസന ബോർഡ് ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. രാജ്യത്ത് പൗരൻമാർക്ക് ഉയർന്ന നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പ െടുക മുഖ്യഘടകമാണെന്നും ഹമദ് രാജാവിെൻറ കാഴ്ചപ്പാട് അനുസരിച്ച് പൗരൻമാർക്ക് വേണ്ടിയുള്ള വികസന പദ്ധതികൾ തുടർച്ചയായി വർധിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖലയുടെ സഹകരണം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിെൻറ പ്രധാന മേഖലകളെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു
2018 ൽ ഇ.ഡി.ബി ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും അദ്ദേഹം വിലയിരുത്തി. മുൻവർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്ത് നിക്ഷേപരംഗം ആകർഷണീയമാക്കാനുള്ള പരിശ്രമങ്ങൾ ഇ.ഡി.ബി നടത്തിയതായും കിരീടാവകാശി വിശദീകരിച്ചു. സാമ്പത്തിക വികസനവും വൈവിധ്യവത്കരണവും വേഗത്തിലാക്കാനുള്ള 2018 ലെ നടപടികൾ തുടർന്നുക്കൊണ്ട് വിദേശനിക്ഷേപത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തിൽ ഇ.ഡി.ബി മികച്ച പ്രവർത്തനം നടത്തിയതായി ബാങ്ക് ചീഫ് എക്സിക്ക്യൂട്ടീവ് ഖാലിദ് അൽ റൊമയ്ഹി പറഞ്ഞു. 2018 ൽ ഇ.ഡി.ബിക്ക് നിശ്ചിത ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചു. 314 സഹസ്രകോടി ദിനാർ വിദേശ നിക്ഷേപം രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞു.
92 അന്താരാഷ്ട്ര, പ്രാദേശിക കമ്പനികൾ മുഖേനയായിരുന്നു ഇത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4700 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇതുവഴിയാകുമെന്നും അദ്ദേഹം അറിയിച്ചു. തന്ത്രപ്രധാന വികസന രംഗത്ത് ഉന്നത നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിെൻറ വികസനപദ്ധതികൾ വഴിയൊരുക്കും. നാലാം വ്യാവസായിക വിപ്ലവം എന്നതിെൻറ ഭാഗമായി ഇ.ഡി.ബി നടത്തിയ സർവ്വെഫലത്തിെൻറ അടിസ്ഥാനത്തിൽ യന്ത്രവത്ക്കരണം, നിർമ്മാണ സാേങ്കതികവിദ്യയുടെ വിവര കൈമാറ്റം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മുൻഗണന വൈദഗ്ധ്യം, അടിസ്ഥാനഘടന, നിയമ നിർമ്മാണ വികസനം എന്നിവയുടെ പിന്തുണയോടെ പുഷ്ടിയുടെ വികസനം വ്യവസായിക സാേങ്കതികവിദ്യ, മറ്റ് മേഖലകളിൽ നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.