മൂന്ന് മാസത്തിനിടയില്‍ രണ്ടര ലക്ഷം പൂച്ചെടികള്‍ നട്ടു
text_fieldsമനാമ: മൂന്ന് മാസത്തിനിടയില്‍ റോഡ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി രണ്ടര ലക്ഷം പൂച്ചെടികള്‍ നട്ടതായി കാപ ിറ്റല്‍ മുനിസിപ്പല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ 2018 മുതല്‍ ജനുവരി 2019 വരെയുള്ള മൂന്ന് മാസക്കാലയളവില്‍ മുന ിസിപ്പല്‍ പരിധിയിലെ വിവിധ റോഡ് സൈഡുകളിലും പാര്‍ക്കുകളിലും സിഗ്നലുകള്‍ക്ക് സമീപവും ഇത്രയും ചെടികള്‍ വെച്ചുപിടിപ്പിച്ചത്.
ഓരോ സീസണിലും യോജിച്ച പൂക്കള്‍ വിരിയുന്ന ചെടികളാണ് ഇതിനായി തെരഞ്ഞെടുത്തത്. ശൈഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയുടെ ഇരു പാര്‍ശ്വങ്ങളിലും 55,000 ചെടികളും കിങ് അബ്ദുല്ല ഹൈവേയില്‍ 40,000 ചെടികളും അല്‍ ഫാതിഹ് ഹൈവെയില്‍ 37,000 ചെടികളുമാണ് നട്ടുപിടിപ്പിച്ചത്.
കൂടാതെ കിങ് ഫൈസല്‍ ഹൈവേയില്‍ 30,000 ചെടികളും സീഫിലെ വിവിധ സിഗ്നലുകള്‍ക്ക് സമീപം 20,000 ചെടികളും നട്ടിരുന്നു. റാസ്റുമ്മാന്‍, അന്തലുസ്, സല്‍മാനിയ, സീഫ് എന്നിവിടങ്ങളിലെ പാര്‍ക്കുകളിലായി 20,000 പൂച്ചെടികളും നടുകയുണ്ടയായി. അദ്ലിയയിലെ 338 ാം നമ്പര്‍ റോഡ്, ഗവര്‍മെൻറ് അവന്യു, റോഡ് 35, അവാല്‍ റോഡ് എന്നിവിടങ്ങളിലായി 50,000 പൂച്ചെടികള്‍ ഡിസംബറില്‍ നട്ടിരുന്നു. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചായതിനാല് വെള്ള, ചുവപ്പ് എന്നീ വര്‍ണങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടികളാണ് നട്ടതെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.