Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുശക്ത നിലപാടുകൾ...

സുശക്ത നിലപാടുകൾ ബഹ്റൈൻ വിദേശ നയത്തിെൻറ അടിത്തറ

text_fields
bookmark_border
സുശക്ത നിലപാടുകൾ ബഹ്റൈൻ വിദേശ നയത്തിെൻറ അടിത്തറ
cancel

മനാമ: സുശക്തമായ നിലപാടുകളുടെ അടിത്തറയിലാണ് ബഹ്റൈെൻറ വിദേശ നയം പടുത്തുയർത്തിയതെന്ന് വിദേശകാര്യമന്ത് രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈനിലെ അംബാസഡർമാരുടെ നയതന്ത്ര സമ്മേളനത്തിലാണ ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബഹ്റൈൻ നയതന്ത്രത്തിെൻറ 50 വാർഷികാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയി ൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ പെങ്കടുത്തു.1783മുതൽ സ്വതന്ത്ര അറബ്, മുസ്ലിം രാജ്യമാണ് കിങ്ഡം ഒാഫ് ബഹ്റൈൻ എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

19ാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനുമായി സൈനിക, വിദേശകാര്യ വിഷയങ്ങളിൽ ബഹ്റൈൻ കരാർ ഒപ്പിട്ടിട്ടുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും പഴയ നയതന്ത്ര രേഖകളിൽ ഒന്നാണിത്. 1971ൽ ബഹ്റൈന് െഎക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിച്ചു. തുടർന്ന് നേരത്തെയുണ്ടായിരുന്ന ബ്രിട്ടൻ^ബഹ്റൈൻ കരാറിന് പ്രസക്തിയില്ലെന്ന് വിലയിരുത്തപ്പെട്ടു. രണ്ടുവർഷം മുമ്പാണ് യു.കെ^ബഹ്റൈൻ ബന്ധത്തിെൻറ 200ാം വാർഷികം ആഘോ ഷിച്ചത്. ബഹ്റൈൻ വിദേശകാര്യ നയം നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും അടിസ്ഥാന തത്വങ്ങൾ മാറ്റിയിട്ടില്ല. രാജ്യത്തിെൻറ അഖണ്ഡതയും പരമാധികാരവും നിലനിർത്തുക, സുരക്ഷ ഉറപ്പാക്കുക, രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുക, സൽപേര് നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾക്ക് എന്നും മുൻഗണന നൽകിയിട്ടുണ്ട്. അറബ്^ഇസ്ലാമിക വിഷയങ്ങളിൽ സംയുക്ത നടപടികൾക്ക് പ്രാധാന്യം നൽകി.

സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിർത്താനായി. സമാധാനം, സഹവർത്തിത്വം, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം തുടങ്ങിയ വിഷയങ്ങൾക്ക് ബഹ്റൈൻ വലിയ വില കൽപ്പിക്കുന്നുണ്ട്. ഒപ്പം, ഭീകരത, തീവ്രവാദം, അക്രമം തുടങ്ങിയ കാര്യങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു. രാജ്യം നയതന്ത്രത്തിെൻറ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇൗ രംഗത്ത് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കും. രാജ്യത്തിെൻറ അംബാസഡർമാർ ഇൗ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയവരാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ആദ്യ സെഷനിൽ ‘വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ നയതന്ത്ര കേന്ദ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ചർച്ച നടന്നു. ‘ഉഭയകക്ഷി, അന്താരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിലാണ് രണ്ടാമത് സെഷൻ നടന്നത്. ‘മിഡിൽ ഇൗസ്റ്റിെൻറ ഭാവിയും വെല്ലുവിളികളും’ എന്ന തലക്കെട്ടിലായിരുന്നു മൂന്നാമത്തെ സെഷൻ. എല്ലാ സെഷനുകളിലും ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story