Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎഴുത്തിെൻറ...

എഴുത്തിെൻറ ഉൾപ്പിരിവുകൾ ചികഞ്ഞ് സാഹിത്യക്യാമ്പ്

text_fields
bookmark_border
എഴുത്തിെൻറ ഉൾപ്പിരിവുകൾ ചികഞ്ഞ് സാഹിത്യക്യാമ്പ്
cancel

മനാമ: സർഗാത്മകതയുടെ ലോകത്ത് നിൽക്കാനാഗ്രഹികുന്നവർ സ്വന്തം മനസിലേക്ക് നോക്കണമെന്ന് കവി കെ.ജി.ശങ്കരപ്പി ള്ള പറഞ്ഞു. കേരളീയ സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ് ദേഹം. സാഹിത്യം, ചിത്രകല, സംഗീതം, സിനിമ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മുന്നിലെ വെല്ലുവിളി ആ മ ാധ്യമം തന്നെയാണ്. ഒാരോ മാധ്യമങ്ങളിലുമുള്ള സ്വാധീനമാണ് സർഗ പ്രവർത്തികളെ മുന്നോട്ടുകൊണ്ടുപോകുന്നത്. മ ാധ്യമങ്ങളെ കൈപ്പിടിയിൽ ഒതുക്കുേമ്പാഴാണ് എം.എഫ്.ഹുസൈനും ഗൊദാർദുമെല്ലാം ഉണ്ടാകുന്നത്. ഒരാൾ നല്ലൊരു കൃതി എഴുതിക്കഴിഞ്ഞാൽ അത് നമ്മുടേതുകൂടിയാണ്. കലാസൃഷ്ടിയെ ആത്മവത്കരിക്കുക വഴി നാം അതിെൻറ ഭാഗമായി തീരുന്നു. ‘നേരമില്ല’ എന്ന പറയുന്നത് ഒഴിഞ്ഞുമാറലാണ്. അത് നമ്മൾ നമുക്കെതിരായി പറയുന്ന കാര്യമാണ്.

പ്രതിസന്ധികൾ സർഗാത്മകതക്ക് തടസമല്ല. ‘ഇടക്ക്‌ കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’ എന്ന് ഇടശ്ശേരി ചോദിക്കുന്നുണ്ട്. എല്ലാം അനുവദിക്കപ്പെട്ടു എന്ന ഒരവസ്ഥയില്ല. ലോകത്തിെൻറ കുഴപ്പംതന്നെ, ‘എന്തും ആകാമെന്നും എന്നാൽ എങ്ങനെ ആകാമെന്നത് വ്യക്തമല്ലെന്നുമാണെന്ന്’ ‘ബ്രദേഴ്സ് കാരമാസോവി’ൽ പറയുന്നുണ്ട്. നമ്മുടെ ഒഴിവുകഴിവുകൾ ഒട്ടും ഭംഗിയില്ലാത്തതാണ്. ദീപ്തമായ, ഉയരമുള്ള ജീവിതങ്ങൾ കവിതയുടെ ചരിത്രത്തിലുണ്ട്. കവിത എങ്ങനെയും എഴുതാം. പക്ഷേ, അതിന് അടിസ്ഥാനപരമായി സാന്ദ്രതയും മൗലികതയും വേണം. ദുർബലമായ ഒന്നും കലയിൽ നിലനിൽക്കില്ല. ശക്തിയുടെ ഇടമാണ് കല. നാം നമ്മുടെ ഉള്ളിൽ പാർക്കണം. എങ്കിൽ മാത്രമേ സർഗാത്മകത ഉണ്ടാകൂ. ഇരിക്കേണ്ടിടത്ത് ഒരാൾ ഇരുന്നാൽ അയാളെ ആർക്കും തോൽപിക്കാനാകില്ല. ഉള്ളിലേക്കുള്ള നോട്ടത്തിന് ധ്യാനാത്മകമായ ഒരു തലമുണ്ട്. ശക്തമായ പ്രതികരണങ്ങൾ ആവശ്യപ്പെടുന്ന കാലമാണിത്. ആർ.എസ്.എസുകാരുടെ ഇടപെടൽ കൊണ്ടാണ് എം.എഫ്. ഹുസൈന് ഇന്ത്യ വിടേണ്ടി വന്നത്.

ഇന്ത്യൻ സംസ്കാരത്തെയും ജീവിതത്തെയും മുറുകെ പുണർന്ന കലാകാരനായിരുന്നു ഹുസൈൻ. അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഇന്ത്യയിൽ നിന്നുള്ള മഹദ്വ്യക്തികളുടെ അത്രയും പ്രാധാന്യമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ഇടപെടലുകൾക്കെതിരെ എഴുന്നേറ്റ് നിൽക്കണം. പ്രതികരണത്തെ ആരും ഭയക്കേണ്ടതില്ല. പ്രതികരിക്കാനും ധിഷണയുണ്ടാകണം. അനുദിനം മൂർച്ച കൂട്ടിയെടുക്കേണ്ടതാണ് ധിഷണ. കലയുടെ ലോകത്ത് കലാകാരൻ സർവാധിപനാണ്. അയാൾ മറ്റൊരാൾക്കും കീഴിലല്ല. ഇൗ സമ്പൂർണ ആത്മവിശ്വാസമാണ് സർഗാത്മകതയിൽ ഏർപ്പെടുന്നയാളുടെ കരുത്ത്. ^ശങ്കരപ്പിള്ള പറഞ്ഞു. ഒരാൾ ജാലകത്തിലൂടെ തുറിച്ചുനോക്കുേമ്പാഴാണ് അയാൾ എഴുത്തു തുടങ്ങുന്നതെന്ന് കെ.വി.മോഹൻകുമാർ പറഞ്ഞു. എഴുത്തുകാരുടെ ജാലകം വ്യത്യസ്തമാണ്. അവർക്ക് അകത്തേക്കും പുറത്തേക്കും തുറക്കുന്ന ജാലകങ്ങളുണ്ട്. നമുക്കിടയിൽ ഒരുപാട് പേർ ഉള്ളിൽ സർഗാത്മകതയുമായി നടക്കുന്നുണ്ട്.

എങ്ങനെ വ്യത്യസ്തമായി എഴുതാൻ പറ്റുമെന്നാണ് ആലോചിക്കേണ്ടത്. പുതിയ ഭാഷ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഡാലിക്ക് റിയലിസത്തെ നിരാകരിക്കേണ്ടി വന്നത്. ഒരു രചന കാലത്തെ അതിജീവിക്കണമെങ്കിൽ അത് മനുഷ്യാവസ്ഥകളുടെ അന്വേഷണമാകണം. ടോൾസ്റ്റോയുടെ പേര് മുമ്പ് നൊബേൽ ചുരുക്കപ്പട്ടികയിൽ വന്ന് തള്ളിപ്പോയതാണ്. മറ്റൊരാൾക്ക് പുരസ്കാരം ലഭിച്ചു. എന്നാൽ, അയാളെ ആരും ഇന്ന് ഒാർക്കുന്നുപോലുമില്ല. ടോൾസ്റ്റോയ് ആകെട്ട, ഇപ്പോഴും ലോകമെമ്പാടും വായിക്കപ്പെടുന്നു. സാഹിത്യം ജീവൽബന്ധിയാകണം. വായനക്കാരെ മനുഷ്യനാക്കി തീർക്കുക എന്നൊരു ധർമം എഴുത്തിനുണ്ട്. നവഫാഷിസത്തിെൻറ വക്താക്കളാരും പുസ്തകം വായിക്കുന്നവരല്ല എന്ന് ഉറപ്പിച്ചുപറയാനാകും. നല്ല വായനക്കാർക്കേ നല്ല എഴുത്തുകാരാകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ ക്യാമ്പ് ഇന്നും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story