പി.എസ്.സി പരീക്ഷയെഴുതി മടുത്തപ്പോൾ പാചക രംഗത്തേക്ക് ഇറങ്ങി
text_fieldsമനാമ: 1990 കളിൽ എം.എസ്.സി ഫിസിക്സ് പാസായശേഷം തുടർച്ചയായി പി.എസ്.സി പരീക്ഷകൾ എഴുതി പരാജയപ്പെട്ടപ്പോഴാണ് പാചകരംഗത്തേക്ക് ഇറങ്ങാൻ തിരുമാനിച്ചതെന്ന് പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. തൊണ്ണൂറുകളിൽ ഗവൺമെൻറ് ജോലി കിട്ടാത്ത നമ്പൂതിരി സമൂദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ ഒന്നുകിൽ ശാന്തിപ്പണിക്കോ പാചകരംഗത്തേക്കോ ഇറങ്ങാറാണ് പതിവ്. അങ്ങനെ താൻ പാചക രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ആദ്യമെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ ഇൗശ്വരകൃപയാൽ പാചകജോലി നന്നായി ചെയ്യാൻ സാധിച്ചു.
സ്കൂൾ കലോത്സവങ്ങൾ ലഭിച്ചപ്പോൾ അത് ഭംഗിയായി ചെയ്യാൻ ശ്രമിച്ചു. അവസരങ്ങൾ ലഭിച്ചപ്പോൾ അത് നന്നായി ചെയ്യാൻ സാധിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ തനിക്ക് കഴിഞ്ഞ 15 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവം െചയ്യാൻ സാധിക്കുന്നു. ദൈവത്തിെൻറ അനുഗ്രഹത്താൽ വലിയ പരാതികളൊന്നും ഉണ്ടായിട്ടില്ല. അടുത്തിടെ സംസ്ഥാന സർക്കാർ പാചകശ്രേഷ്ഠ പുരസ്ക്കാരം നൽകി. എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്നും പഴയിടം പറഞ്ഞു. എന്നാൽ ഇപ്പോഴും താൻ വലിയൊരു പാചകക്കാരനാണന്ന തോന്നൽ ഇല്ല. കാരണം എല്ലാ പാചകക്കാരും െചയ്യുന്നത് തന്നെയാണ് താനും ചെയ്യുന്നത്. പക്ഷെ തനിക്ക് അവസരങ്ങൾ കിട്ടുകയും അറിയപ്പെടാനുള്ള വേദി ലഭിക്കുകയും ചെയ്തു. എന്നാൽ അവസരങ്ങൾ ലഭിക്കാതെ, തങ്ങളുടെ കഴിവുകൾ പുറംലോകത്ത് എത്തിക്കാൻ കഴിയാത്ത നിരവധി പാചകക്കാരുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ണാർശാല ആയില്ല്യം പ്രമാണിച്ചുള്ള പാചകം കഴിഞ്ഞാണ് ബഹ്റൈനിലേക്ക് എത്തിയത്. ഇന്നുതന്നെ മടങ്ങും. നാട്ടിൽ നവംബർ നാലിന് നിരവധി കല്ല്യാണങ്ങൾ ഏറ്റിട്ടുണ്ട്. പ്രളയമുണ്ടായതിെൻറ പേരിലുള്ള പ്രതിസന്ധി പാചകരംഗത്തുള്ളവരെയും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ ഏഴാം പ്രാവശ്യമാണ് താൻ വരുന്നത്. ഒാരോ വരവിലും മലയാളികളുടെ നിറഞ്ഞ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു. രുചി ആസ്വാദിക്കുകയും അതിെൻറ സംതൃപ്തി മനസിൽ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. അതിനാൽ ഒാരോ തവണ ഭക്ഷണം വക്കുേമ്പാഴും വിളമ്പുേമ്പാഴും ആ സംതൃപ്തി നൽകാനാണ് എളിയ രീതിയിൽ ശ്രമിക്കുന്നതെന്നും പഴയിടം മോഹനൻ നമ്പൂതിരി വെളിപ്പെടുത്തുന്നു. മകൻ യദു എം.ബി.എ. കഴിഞ്ഞു തന്നെ ബിസിനസിൽ സഹായിക്കുന്നു. മകൾ മാളവിക എം.എസ്.സി. ഫുഡ്സയൻസ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു. ഭാര്യ ശാലിനി. കോട്ടയം ഉഴവൂർ കുറുച്ചിത്താനം സ്വദേശിയാണിദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.